Webdunia - Bharat's app for daily news and videos

Install App

നാഗാലാൻഡിൽ ആഫ്‌സ്‌പ ആറ് മാസത്തേക്ക് കൂടി നീട്ടി

Webdunia
വ്യാഴം, 30 ഡിസം‌ബര്‍ 2021 (21:43 IST)
നാഗാലാൻഡിൽ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആഫ്‌സ്‌പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഈ മാസം ആദ്യം മോണ്‍ ജില്ലയില്‍ സൈന്യം നടത്തിയ ആക്രമണത്തിലും ഇതിന് പ്രതികാരമായി നടന്ന അക്രമത്തിലും 14 സിവിലിയന്മാരും കൊല്ലപ്പെട്ടതിനെ തുടർന്ന് സൈന്യത്തിന് വിപുലമായ അധികാരങ്ങൾ നൽകുന്ന നിയമം പിൻവലിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
 
സംസ്ഥാന തലസ്ഥാനമായ കൊഹിമയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം അഫ്‌സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ചുകൾ നടന്നിരുന്നു. സംസ്ഥാന സർക്കാരും വിവിധ സംഘടനകളും നിയമം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സംഘര്‍ഷ സാദ്ധ്യത ഉള്ള സ്ഥലമാണെന്ന് വിലയിരുത്തിയാണ് അഫ്‌സ്പ നീട്ടിയത്.
 
നാഗാലാന്റില്‍ കുറേ വര്‍ഷങ്ങളായി ആറ് മാസം കൂടുമ്പോള്‍ അഫ്‌സപ നിയമം നീട്ടി നല്‍കുകയാണ് പതിവ്. അഫ്സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് ഏകകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര‌ത്തിന്റെ ഉത്തരവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

താരിഫ് ചര്‍ച്ച ചെയ്യാന്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്ന് ട്രംപ്; താന്‍ ട്രംപിനെയൊന്നും ചര്‍ച്ചയ്ക്ക് വിളിക്കാനില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്

ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പാടില്ല, പക്ഷെ ചൈനയ്‌ക്കോ? ട്രംപിന്റെ ഇരട്ടത്താപ്പിനെ എതിര്‍ത്ത് നിക്കി ഹേലി

സ്ഥിരം ഗതാഗതക്കുരുക്ക്, പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ തടഞ്ഞ് ഹൈക്കോടതി

അമേരിക്ക റഷ്യയില്‍ നിന്ന് രാസവളം ഇറക്കുമതി ചെയ്യുന്നെന്ന് ഇന്ത്യ; അതിനെ കുറിച്ച് അറിയില്ലെന്ന് ട്രംപ്

സിഡ്നി സ്വീനി ഷെക്സിയാണ്, ആറാട്ടണ്ണൻ ലെവലിൽ ട്രംപ്, അമേരിക്കൻ ഈഗിൾസ് ഷെയർ വില 23 ശതമാനം ഉയർന്നു

അടുത്ത ലേഖനം
Show comments