Webdunia - Bharat's app for daily news and videos

Install App

പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച് സ്‌കൂള്‍; വിവാദം കനത്തതോടെ വിശദീകരണവുമായി അധികൃതര്‍

പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച് സ്‌കൂള്‍; വിവാദം കനത്തതോടെ വിശദീകരണവുമായി അധികൃതര്‍

Webdunia
വ്യാഴം, 5 ജൂലൈ 2018 (12:54 IST)
പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച സ്കൂളിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

പൂനെ എംഐടി സ്‌കൂള്‍ അധികൃതരാണ് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന ഉത്തരവിറക്കിയത്. അടിവസ്‌ത്രത്തിന്റെ നിറം വെള്ളയോ ചർമ്മത്തിന്റെ നിറമോ ആയിരിക്കണമെന്നും പാവാടയുടെ ഇറക്കം മുട്ടിന് താഴെ നില്‍ക്കണമെന്നുമായിരുന്നു വിവാദമായ നിര്‍ദേശം.

പെണ്‍കുട്ടികള്‍ ശുചിമുറി കൂടുതല്‍ നേരം ഉപയോഗിക്കാന്‍ പാടില്ലെന്നും പ്രത്യേകമായി അനുവദിച്ചിരിക്കുന്ന സമയത്തു മാത്രമെ ശുചിമുറികളില്‍ പോകാന്‍ പാടുള്ളൂ എന്ന ഉത്തരവും സ്‌കൂള്‍ മാനേജ്‌മെന്റ് നിശ്ചിയിച്ചിരുന്നു.

നിര്‍ദേശങ്ങള്‍ ഡയറിയിൽ എഴുതിയതിന് ശേഷം ഒപ്പിടാൻ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് വിദ്യാര്‍ഥികള്‍ പറഞ്ഞതോടെയാണ് പ്രതിഷേധമുണ്ടായത്.

മാതാപിതാക്കളുടെ എതിര്‍പ്പ് ശക്തമായിട്ടും തീരുമാനത്തില്‍ നിന്നും പിന്തിരിയാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. മുൻകാലങ്ങളിലെ ചില അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവിറക്കിയതെന്നാണ് എംഐടി എക്‍സിക്യൂട്ടീവ് ഡയറക്‍ടര്‍ ചോ. സുചിത്ര വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments