നിപ വ്യാപനം: കേന്ദ്ര സംഘങ്ങള്‍ ഇന്ന് കോഴിക്കോടെത്തും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (10:25 IST)
സംസ്ഥാനത്തെ നിപ വ്യാപനത്തില്‍ കേന്ദ്ര സംഘങ്ങള്‍ ഇന്ന് കോഴിക്കോടെത്തും. ആരോഗ്യവിദഗ്ധരുടെ സംഘമാണ് കോഴിക്കോടെത്തുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ പരിശോധനാ സംഘവും ഐസിഎംആര്‍ സംഘവും ഇന്നെത്തും. മൂന്നാമത്തെ സംഘം പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധരുടേതാണ്. 
 
അതേസമയം തിരുവനന്തപുരത്തും നിപയുടെ സാനിധ്യം സംശയിക്കുന്നു. ഡെന്റല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തിലാണ്. പനിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് നിരീക്ഷണത്തില്‍ ഉള്ളത്. പ്രത്യേകം സജ്ജീകരിച്ച റൂമിലാണ് വിദ്യാര്‍ത്ഥിയെ ചികിത്സിപ്പിക്കുന്നത്. സ്രവങ്ങള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജിയില്‍ അയച്ചിട്ടുണ്ട്. 
 
തന്നെ വവ്വാല്‍ ഇടിച്ചുവെന്ന് വിദ്യാര്‍ത്ഥി സുഹൃത്തുക്കളോട് പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. അസ്വാഭാവികമായി കടുത്ത പനി അനുഭവപ്പെടുകയായിരുന്നു. അതേസമയം പരിശോധനാ ഫലം വന്നാല്‍ മാത്രമേ നിപ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments