Webdunia - Bharat's app for daily news and videos

Install App

ഓരോ തവണയും കോടതിമുറിക്കുള്ളിൽ പൊട്ടിക്കരഞ്ഞ അവീന്ദ്ര പാണ്ഡെ; അന്ന് നിർഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന ആ സുഹൃത്ത് എവിടെ?

അനു മുരളി
വെള്ളി, 20 മാര്‍ച്ച് 2020 (11:37 IST)
നിർഭയ കേസിലെ പ്രതികളെ ഇന്ന് വെളുപ്പിനെ തൂക്കിലേറ്റിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യൻ ജനത. ആ ക്രൂരരാത്രിയിൽ നിർഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അവീന്ദ്ര പാണ്ഡെയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് രാജ്യം. ഈ കേസിലെ മുഖ്യസാക്ഷി ആയിരുന്നു അവീന്ദ്ര. 
 
ജീവിതത്തിൽ തനിക്കൊരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അന്നേ ദിവസം രാത്രി ബസിലുണ്ടായത് എന്നാണ്
യു പി സ്വദേശി ആയ അവീന്ദ്ര പറഞ്ഞിരുന്നത്. കോടതിമുറിക്കുള്ളിൽ ഇയാൾ പലതവണ കരഞ്ഞുകൊണ്ടായിരുന്നു പ്രതികൾക്കെതിരെ മൊഴി നൽകിയിരുന്നത്. ക്രൂരപീഡനത്തിനു ശേഷവും നിർഭയ ജീവിക്കാൻ ആഗ്രഹിച്ചിരുന്നതായി ഇയാൾ പറഞ്ഞിരുന്നു. ഡൽഹിയിലെ ഒരു കമ്പനിയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
 
കേസിലെ നാലു പ്രതികളെയും ഡൽഹി തീഹാർ ജയിലിൽ ഇന്ന് വെളുപ്പിനെയാണ് തൂക്കിലേറ്റിയത്. മുകേഷ് സിങ്, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ, പവൻ കുമാർ ഗുപ്ത എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. വിധി നടപ്പിലാക്കമ്പോൾ നിർഭയയുടെ മാതാപിതാക്കൾ സുപ്രീം കോടതിയുടെ പരിസരത്ത് ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments