Webdunia - Bharat's app for daily news and videos

Install App

ഓരോ തവണയും കോടതിമുറിക്കുള്ളിൽ പൊട്ടിക്കരഞ്ഞ അവീന്ദ്ര പാണ്ഡെ; അന്ന് നിർഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന ആ സുഹൃത്ത് എവിടെ?

അനു മുരളി
വെള്ളി, 20 മാര്‍ച്ച് 2020 (11:37 IST)
നിർഭയ കേസിലെ പ്രതികളെ ഇന്ന് വെളുപ്പിനെ തൂക്കിലേറ്റിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യൻ ജനത. ആ ക്രൂരരാത്രിയിൽ നിർഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അവീന്ദ്ര പാണ്ഡെയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് രാജ്യം. ഈ കേസിലെ മുഖ്യസാക്ഷി ആയിരുന്നു അവീന്ദ്ര. 
 
ജീവിതത്തിൽ തനിക്കൊരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അന്നേ ദിവസം രാത്രി ബസിലുണ്ടായത് എന്നാണ്
യു പി സ്വദേശി ആയ അവീന്ദ്ര പറഞ്ഞിരുന്നത്. കോടതിമുറിക്കുള്ളിൽ ഇയാൾ പലതവണ കരഞ്ഞുകൊണ്ടായിരുന്നു പ്രതികൾക്കെതിരെ മൊഴി നൽകിയിരുന്നത്. ക്രൂരപീഡനത്തിനു ശേഷവും നിർഭയ ജീവിക്കാൻ ആഗ്രഹിച്ചിരുന്നതായി ഇയാൾ പറഞ്ഞിരുന്നു. ഡൽഹിയിലെ ഒരു കമ്പനിയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
 
കേസിലെ നാലു പ്രതികളെയും ഡൽഹി തീഹാർ ജയിലിൽ ഇന്ന് വെളുപ്പിനെയാണ് തൂക്കിലേറ്റിയത്. മുകേഷ് സിങ്, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ, പവൻ കുമാർ ഗുപ്ത എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. വിധി നടപ്പിലാക്കമ്പോൾ നിർഭയയുടെ മാതാപിതാക്കൾ സുപ്രീം കോടതിയുടെ പരിസരത്ത് ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments