Webdunia - Bharat's app for daily news and videos

Install App

'പാതിരാത്രി വിളിച്ചുവരുത്തി വീഡിയോകൾ ചെയ്യിക്കും', നിത്യാനന്ദയുടെ ആശ്രമത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് രക്ഷപ്പെട്ട പതിനഞ്ചുകാരി

Webdunia
ശനി, 23 നവം‌ബര്‍ 2019 (15:39 IST)
നിത്യാനന്ദയുടെ ആശ്രമത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങൾ എന്ന് ആശ്രമത്തിൽനിന്നും രക്ഷപ്പെട്ട പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തൽ. ആശ്രമത്തിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന തന്റെ പെൺമക്കളെ വിട്ടുനൽകണം എന്ന് നിത്യാനന്ദക്കെതിരെ പരാതി നൽകിയ ബംഗളുരു സ്വദേശിയായ ജനാർദ്ദന ശർമയുടെ മൂന്ന് മക്കളിൽ ഒരാളാണ് ആശ്രമത്തിലെ പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.
 
നിത്യാനന്ദയുടെ പരസ്യ പരിപാടികൾക്ക് തങ്ങളെ ഉപയോഗിച്ചു എന്നും. ലക്ഷക്കണക്കിന് രൂപ തങ്ങളെ ഉപയോഗിച്ച് ഡൊണേഷൻ വാങ്ങി എന്നും പെൺകുട്ടി പറയുന്നു. 2013ലാണ് നിന്ത്യാനന്തയുടെ ആശ്രമത്തിന് കീഴിലുള്ള ഗുരുകുലത്തിൽ പെൺക്കുട്ടിയെ ചേർക്കൂന്നത്. 2017 മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത് എട്ട് ലക്ഷം രൂപവരെ തങ്ങളെ ഉപയോഗിച്ച് ഡോണേഷൻ പിരിച്ചു.
 
'പാതിരാത്രി വിളിച്ചുണർത്തി സ്വാമിക്ക് വേണ്ടി വീഡിയോകൾ ഷൂട്ട് ചെയ്യുമായിരുന്നു. മേക്കപ്പ് ചെയ്യാനും കൂടുതൽ ആഭരണങ്ങള ധരിക്കാനും ആശ്രമത്തിലുള്ളവർ നിർബന്ധിച്ചു. ആത്മീയ കാര്യങ്ങൾക്ക് എന്നുപറഞ്ഞ് രണ്ട് മാസത്തോളം തന്നെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. സഹോദരി വരാൻ കൂട്ടാക്കാതിരുന്നത് സ്വാമിയെ ഭയന്നാണെനും പെൺകുട്ടി പറഞ്ഞു. അഹമ്മദാബാദിലെ ആശ്രമത്തിൽ തടവിൽ പർപ്പിച്ചിരിക്കുന്ന മക്കളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ബംഗളുരു സ്വദേശികളായ ജനാർദ്ദന ശർമയും ഭാര്യയുമാണ് ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. 
 
തന്റെ പെൺമക്കളെ ബംഗളുരുവിലെ നിത്യാനന്ദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തിരുന്നു. എന്നാൽ കുട്ടികളെ പിന്നീട് അഹമ്മദാബാദിലെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കുട്ടികളെ കാണം എന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഇതിന് അനുവദിച്ചില്ല. പിന്നീട് പൊലീസുമായി എത്തിയാണ് പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ സ്ഥാപനത്തിൽനിന്നും കൊണ്ടുപോയത്. 
 
എന്നാൽ പെൺകുട്ടിയുടെ സ്സഹോദരി സ്ഥാപനത്തിൽനിന്നും തിരികെപോകാൻ വിസമ്മതിച്ചു. പ്രായ പൂർത്തിയാവാത്ത തങ്ങളുടെ ഇളയ മക്കളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി പാർപ്പിച്ചു എന്നാണ് മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്. സ്ഥാപനത്തിലെ പ്രായപൂർത്തിയാവാത്ത മറ്റു പെൺകുട്ടികളുടെ കാര്യത്തിലും ആശങ്ക ഉണ്ടെന്നും ദമ്പതികൾ പരാതിയിൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments