ചെമ്പരപ്പാക്കം തടാകം അതിവേഗം നിറയുന്നു, ഒരടികൂടി വർധിച്ചാൽ ഷട്ടറുകൾ ഉയർത്തും; ഭീതിയിൽ ചെന്നൈ

Webdunia
ബുധന്‍, 25 നവം‌ബര്‍ 2020 (11:18 IST)
ചെന്നൈ: നിവാർ ചുഴലിക്കാറ്റിന്റെ ഭാഗമായി തകർത്തുപെയ്യുന മഴയിൽ ചെന്നൈ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ ആരംഭിച്ചു. ചെന്നൈ നഗരത്തിന് സമീപമുള്ള ചെമ്പരപ്പാക്കം തടാഗത്തിൽ അതിവേഗം ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഒരടികൂടി വർധിച്ചാൽ തടാകത്തിന്റെ ഷട്ടർ ഉയർത്തും. 2015ൽ ചെന്നൈ വെള്ളത്തിൽ മുങ്ങാൻ കാരണം ഈ തടാകത്തിലെ ഷട്ടറുകൾ തുറന്നതായിരുന്നു.
 
24 അടിയാണ് തടാകത്തിലെ പരമാവധി ശേഷി. ജലനിരപ്പ് നിലവിൽ 22 അടിയിലെത്തി. 12 മണിയോടെ 1000 ക്യുസെക്സ് വെള്ളം ഷട്ടർ തുറന്ന് ഒഴുക്കികളയുമെന്നാണ് അധികൃതർ അറിയിച്ചിരിയ്ക്കുന്നത്. ശക്തമായ മഴ തുടർന്നാൽ കൂടുതൽ ജലം ഒഴുക്കി കളയേണ്ടി വരും. അതിനാൽ തന്നെ ചെന്നൈ നഗരത്തിലുള്ളവർ വലിയ ഭീതിയിലാണ്. നിവാർ ചുഴലിക്കാറ്റ് നിലവിൽ ചെന്നൈയിൽനിന്നും 370 കിലോമീറ്റർ അകലെയാണ് തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. ഇന്ന് രാത്രി എട്ടുമണിയോടെ മാമല്ലപുരത്തിനും കാരയ്ക്കലിനും ഇടയിൽ നിവാർ കരതൊടും. കരതൊടുന്ന സമയത്ത് ചുഴഴിക്കാറ്റിന്റെ വേഗം 145 കിലോമീറ്റർ വരെയാകാം എന്നാണ് കണക്കാക്കപ്പെടുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

അടുത്ത ലേഖനം
Show comments