രാജ്യത്തെ ആദ്യ തലയോട്ടി മാറ്റിവക്കൽ ശസ്ത്രക്രിയ വിജയം; നാലുവയസുകാരി ജീവിതത്തിലേക്ക്

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (16:49 IST)
പൂനെ: രാജ്യത്തെ ആദ്യ തലയോട്ടി മാറ്റിവക്കൽ ശസ്ത്രക്രിയ പൂർണ വിജയകരം. വാഹനാപകടത്തെ തുടർന്ന് തലയോട്ടി ഗുരുതര പരിക്കുകൾ പറ്റിയ നാലുവയസുകാരിയുടെ തലയോട്ടിയാണ് വിജയകരമായി മാറ്റിവച്ചത്. ശസ്ത്രക്രിയക്ക് ശേഷം കുട്ടി ആശുപത്രി വിട്ടു.
 
കഴിഞ്ഞവർഷം മെയിൽ ഉണ്ടായ അപകടത്തിലാണ് നാലു വയസുകാരിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റത്, രണ്ട് ശസ്ത്രക്രിയകൾ അപ്പോൾ തന്നെ നടത്തിയിരുന്നെങ്കിലും തലയോട്ടിയിൽ അസ്ഥി വീണ്ടെടുക്കാനാവാത്ത വിധം പൊട്ടൽ സംഭവിച്ചിരുന്നു. തലച്ചോറിലെ ദ്രവം തലയോട്ടിക്കുള്ളിൽ പടരുകകയും ചെയ്തു.
 
ഇതോടെയാണ് തലയോട്ടി മാറ്റിവക്കൽ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചത്. അമേരിക്കയിൽ പ്രത്യേകമായി നിർമ്മിച്ച പോളി എഥിലിൻ അസ്ഥി ഉപയോഗിച്ചാണ് തലയോട്ടിയുടെ 60 ശതമാനവും മാറ്റിവച്ചത്. പൂനയിലെ ഭാരതി ആശുപത്രിയിൽ ഡോക്ടർ റോഖാഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടി സന്തോഷവതിയായാണ് ആശുപത്രി വിട്ടത് എന്ന് ഡോക്ടർമാർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്തര്‍വാഹിനി ഉള്‍പ്പെടെ ഇറാനിലെ 17 കപ്പലുകള്‍ തകര്‍ത്തു, ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചു: യുഎസ് സൈന്യം

ദുബായില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം, യുദ്ധം അഞ്ചാം ദിനത്തിലേക്ക്, പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

സാമ്രാജ്യത്വത്തിനെതിരെ ഇറാന്റെ ഇരുട്ടടി; ദുബായിലെ യുഎസ് കോൺസുലേറ്റിൽ ഡ്രോൺ ആക്രമണം

ആശങ്ക വേണ്ട, ആവശ്യത്തിന് എണ്ണ ശേഖരമുണ്ട്, വിലക്കയറ്റം ഉടനില്ലെന്ന് പെട്രോളിയം മന്ത്രി

പശ്ചിമേഷ്യയിൽ യുദ്ധഭീതി, ഇന്ത്യയ്ക്ക് കൈത്താങ്ങുമായി റഷ്യ

അടുത്ത ലേഖനം
Show comments