Webdunia - Bharat's app for daily news and videos

Install App

Operation Sindoor: എല്ലാവരുടെയും ശ്രദ്ധ മോക് ഡ്രില്ലിലേക്കു തിരിച്ചുവിട്ട് ഇന്ത്യയുടെ 'കൗണ്ടര്‍ അറ്റാക്ക്'; പേരിട്ടത് മോദി

Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ മോശമായി

രേണുക വേണു
ബുധന്‍, 7 മെയ് 2025 (12:57 IST)
Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പദ്ധതികളിട്ടത് വളരെ ശ്രദ്ധാപൂര്‍വ്വം. രാജ്യത്ത് മോക് ഡ്രില്‍ നടക്കാന്‍ പോകുകയാണെന്ന് അറിയിച്ച് അതിന്റെ മറവില്‍ എതിരാളികള്‍ക്ക് 'പണി' കൊടുക്കുകയായിരുന്നു ഇന്ത്യ. 
 
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ മോശമായി. യുദ്ധസമാന സാഹചര്യമെന്നാണ് ഇന്ത്യ ഇതിനെ വിലയിരുത്തിയത്. ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് മോക് ഡ്രില്‍ നടത്താന്‍ തീരുമാനിച്ചതും അതിനാലാണ്. എപ്പോള്‍ വേണമെങ്കിലും ഒരു യുദ്ധം വന്നേക്കാമെന്നും അതിനു മുന്‍കരുതല്‍ ആയാണ് മോക് ഡ്രില്‍ നടത്തുന്നതെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോക് ഡ്രില്ലിനു മണിക്കൂറുകള്‍ മുന്‍പ് ഇന്ത്യയുടെ 'കൗണ്ടര്‍ അറ്റാക്ക്' എത്തി, പ്രധനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍. 
 
ഇന്ത്യയിലെ മോക് ഡ്രില്ലിനെ കുറിച്ചായിരുന്നു ഇന്നലെ എല്ലായിടത്തും ചര്‍ച്ചകള്‍. ഈ സമയം പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടി നല്‍കാനുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു സൈന്യം. ലഷ്‌കര്‍ ഇ തൊയ്ബയുടെ ശക്തികേന്ദ്രങ്ങളില്‍ അടക്കം ഇന്ത്യന്‍ സൈന്യം ആക്രമിച്ചു. റഫാല്‍ ഫൈറ്റര്‍ ജെറ്റ് ഉപയോഗിച്ചാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ കൃത്യമായി കണ്ടെത്തി തക്കതായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിനു നിര്‍ദേശം നല്‍കിയിരുന്നു. പ്രതിരോധ മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു സൈന്യവുമായി എപ്പോഴും ബന്ധപ്പെട്ടിരുന്നു. 
 
പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ഭീകരാക്രമണം ഇന്ത്യയിലെ 25 സ്ത്രീകളെയാണ് വിധവകളാക്കിയത്. ഭീകരാക്രമണത്തില്‍ വിധവകളാക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിനുള്ള മറുപടിയായാണ് പ്രത്യാക്രമണത്തിനു ഇന്ത്യന്‍ സേന 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേരിട്ടത്. 
 
തങ്ങള്‍ വിവാഹിതരാണെന്നു സൂചിപ്പിക്കാന്‍ ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ നെറ്റിയില്‍ ധരിക്കുന്ന വസ്തുവാണ് സിന്ദൂരം. ഭര്‍ത്താവിനെ നഷ്ടപ്പെടുന്നതോടെ സ്ത്രീകള്‍ സിന്ദൂരം തൊടുന്നതും ഒഴിവാക്കും. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ക്കാന്‍ കാരണക്കാരായ ഭീകരവാദികള്‍ക്കു നല്‍കുന്ന മറുപടിയായതുകൊണ്ട് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര് തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: 'അന്‍വര്‍ അവിടെ നില്‍ക്കട്ടെ'; കൈവിട്ട് യുഡിഎഫ്, മുന്നണി പ്രവേശനം നീളും

യുദ്ധം അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍; വെടി നിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍

PV Anvar: 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്'; അന്‍വറിനെ അടുപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

അടുത്ത ലേഖനം
Show comments