Select Your Language

Notifications

webdunia
webdunia
webdunia
webdunia

Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടി; പ്രത്യാക്രമണത്തിനു 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേര് നല്‍കാന്‍ കാരണം?

What is Operation Sindoor: തങ്ങള്‍ വിവാഹിതരാണെന്നു സൂചിപ്പിക്കാന്‍ ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ നെറ്റിയില്‍ ധരിക്കുന്ന വസ്തുവാണ് സിന്ദൂരം

Operation Sindoor Meaning in Malayalam, Why India Named Operation Sindoor, What is Operation Sindoor, Pahalgam Attack Operation Sindoor, ഓപ്പറേഷന്‍ സിന്ദൂര്‍, എന്താണ് ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ സിന്ദൂറിന്റെ അര്‍ത്ഥം

രേണുക വേണു

, ബുധന്‍, 7 മെയ് 2025 (12:25 IST)
Operation Sindoor

Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു (Pahalgam Attack) തിരിച്ചടി നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിട്ട് ദിവസങ്ങള്‍ കുറച്ചായി. ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയവരെ അടിവേരോടെ നശിപ്പിക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഒടുവില്‍ പഹല്‍ഗാമിനു മറുപടിയായി 'ഓപ്പറേഷന്‍ സിന്ദൂര്‍' (Operation Sindoor Meaning). 
 
Why India Named Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ഭീകരാക്രമണം ഇന്ത്യയിലെ 25 സ്ത്രീകളെയാണ് വിധവകളാക്കിയത്. ഭീകരാക്രമണത്തില്‍ വിധവകളാക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിനുള്ള മറുപടിയായാണ് പ്രത്യാക്രമണത്തിനു ഇന്ത്യന്‍ സേന 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേരിട്ടത്. 
 
തങ്ങള്‍ വിവാഹിതരാണെന്നു സൂചിപ്പിക്കാന്‍ ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ നെറ്റിയില്‍ ധരിക്കുന്ന വസ്തുവാണ് സിന്ദൂരം. ഭര്‍ത്താവിനെ നഷ്ടപ്പെടുന്നതോടെ സ്ത്രീകള്‍ സിന്ദൂരം തൊടുന്നതും ഒഴിവാക്കും. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ക്കാന്‍ കാരണക്കാരായ ഭീകരവാദികള്‍ക്കു നല്‍കുന്ന മറുപടിയായതുകൊണ്ട് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര് തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഇന്ത്യന്‍ ആര്‍മി ഔദ്യോഗികമായി പങ്കുവെച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നെഴുതിയ ചിത്രത്തിലും സിന്ദൂരം കാണിച്ചിട്ടുണ്ട്. സിന്ദൂര്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതും അതില്‍ ഇംഗ്ലീഷ് ലെറ്ററായ 'O' യുടെ സ്ഥാനത്ത് ഒരു പാത്രത്തില്‍ സിന്ദൂരം നിറച്ചുവച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്, ദൗത്യം പൂര്‍ത്തിയാകുന്നത് വരെ പോരാട്ടം തുടരണം: രജനീകാന്ത്