Webdunia - Bharat's app for daily news and videos

Install App

പ്രണയം ഉപേക്ഷിക്കൻ തയ്യാറാവാത്ത സ്വന്തം മകളെ അച്ഛനും അമ്മയും ചേർന്ന് ചുട്ടുകൊന്നു

Webdunia
ശനി, 31 മാര്‍ച്ച് 2018 (14:34 IST)
ഉത്തർപ്രദേശ്: പ്രണയം ഉപേക്ഷിക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് ഇരുപത്തിനാലുകാരിയായ സ്വന്തം മകളെ മാതാപിതാക്കൾ ജീവനോടെ ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ നിന്നുമാണ് രാജ്യത്തെ നടുക്കിയ വാർത്ത. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.
 
എന്നാൽ കൊലപാതകം നടത്തിയത് മാതാപിതാക്കളാണെന്ന് ആരും തന്നെ കരുതിയിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച തന്റെ മകളെ കാമുകൻ ചുട്ടുകൊന്നു എന്നാരോപിച്ച് പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കളൂടെ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയ പോലീസ് ഇവരെ വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കിയപ്പോഴാണ് സത്യം പുറത്തു വന്നത്. പെൺകുട്ടിയുടെ പിതാവിന്റെ കയ്യിൽ പൊള്ളലേറ്റതും പൊലീസ് കണ്ടെത്തി. 
 
യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് തങ്ങൾ മകളെ മർദ്ദിച്ചിരുന്നു എന്നും ബോധരഹിതയായ മകളെ ജീവനോടെ തീകൊളുത്തുകയായിരുന്നു എന്നും മതാപിതാക്കൾ പിന്നീട് പൊലീസിനോട് സമ്മതിച്ചു. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments