മോദിയെ കള്ളനെന്ന് വിളിക്കാൻ പാടില്ല? - പണികിട്ടിയത് പ്രകാശ് രാജിനും ജിഗ്നേഷ് മേവാനിക്കും

മോദിയെ കള്ളനെന്ന് വിളിച്ചു?

Webdunia
ചൊവ്വ, 1 മെയ് 2018 (16:37 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നടന്‍ പ്രകാശ് രാജിനും, സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മേവാനിക്കുമെതിരെ ബിജെപിയുടെ പരാതി. കര്‍ണാടകയിലെ ബിജെപി ജില്ലാ നേതൃത്വമാണ് ഇരുവർക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്.  
 
ഏപ്രില്‍ 29 ന് ബെംഗളൂരുവില്‍ നടന്ന ചടങ്ങിനിടെയാണ് ജിഗ്‌നേഷ് മേവാനി പ്രധാനമന്ത്രിയെ രാജ്യത്തെ വില്‍പ്പന നടത്തുന്ന കോര്‍പ്പറേറ്റ് സെയില്‍മാനെന്നും കള്ളനെന്നും വിളിച്ചത്. ജിഗ്‌നേഷ് മേവാനിക്കൊപ്പം പ്രകാശ് രാജും പ്രധാനമന്ത്രിയെ പല സന്ദര്‍ഭങ്ങളിലും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.  
 
മോദിയുടെയും യെദ്യൂരപ്പയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജിഗ്നേഷ് മേവാനിയും പ്രകാശ് രാജും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ബിജെപി ആരോപിക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

Aishwarya Rai Speech: 'ഒരേയൊരു ജാതിയേയുള്ളൂ, മനുഷ്യന്‍'; മോദിയെ മുന്നിലിരുത്തി ഐശ്വര്യ റായിയുടെ പ്രസംഗം

എല്ലാ വാര്‍ഡുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കും; തിരുവനന്തപുരത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാഗ്ദാനം

ഇന്ത്യയെ ഒരിക്കലും വിശ്വസിക്കാനാവില്ല, ഏത് നിമിഷവും പൂർണമായ യുദ്ധമുണ്ടാകാം, രാജ്യം ജാഗ്രതയിലാണെന്ന് പാക് പ്രതിരോധ മന്ത്രി

അടുത്ത ലേഖനം
Show comments