പുല്‍വാമ ഭീകരാക്രമണം: വെള്ളം കുടിക്കാതെ, ഭക്ഷണം പോലും കഴിക്കാതെ മോദി കാത്തിരുന്നു

Webdunia
വെള്ളി, 22 ഫെബ്രുവരി 2019 (09:55 IST)
40 ജവാന്മാരെ ഇന്ത്യക്ക് നഷ്ടമായ പുൽ‌വാമ ഭീകരാക്രമണത്തെപ്പറ്റിയുള്ള വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കാൻ വൈകിയെന്ന് റിപ്പോർട്ടുകൾ. നെറ്റ്‌വർക്കിലെ തടസവും മോശം കാലാവസ്ഥയും മൂലം വളരെ വൈകിയാണ് അക്രമണം നടന്ന വിവരം മോദി അറിഞ്ഞതെന്ന് അധികൃതര്‍ പറയുന്നു.
 
25 മിനിറ്റോളം വൈകിയാണ് മോദിക്ക് വിവരങ്ങള്‍ ലഭിച്ചത്. സംഭവം അറിഞ്ഞ ഉടന്‍ ഡല്‍ഹിയിലേക്ക് തിരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ല. രാത്രി വളരെ വൈകിയാണ് അദ്ദേഹമെത്തിയത്. വിവരം അറിഞ്ഞത് മുതൽ ഡൽഹിയിൽ എത്തുന്നത് വരെ പ്രധാനമന്ത്രി ജലപാനം പോലും നടത്തിയിട്ടില്ലെന്നും അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതില്‍ മോദി ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭീകരാക്രമണത്തില്‍ രാജ്യം മുഴുവന്‍ ഞെട്ടിയിരിക്കെ പ്രധാനമന്ത്രി വീഡിയോ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതോടെയാണ് കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു എന്ന് വ്യക്തമാക്കി അധികൃതര്‍ തന്നെ രംഗത്തെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments