ഇന്ത്യ തിരിച്ചടിക്കുമോ ?; ഭയത്തോടെ പാകിസ്ഥാന്‍, അതിര്‍ത്തിയില്‍ ജാഗ്രതാ നിർദേശം

Webdunia
ശനി, 16 ഫെബ്രുവരി 2019 (18:37 IST)
പാക് ഭീകരര്‍ പുല്‍‌വാമയില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ട് ശക്തമായതോടെ അതിര്‍ത്തിയില്‍ സൈന്യത്തിന് പാകിസ്ഥാന്‍ ജാഗ്രതാ നിർദേശം നൽകി.

പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന ആവശ്യം ശക്തമായതും ഇന്ത്യയില്‍ ചര്‍ച്ചകള്‍ സജീവമായതുമാണ് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നത്. അതിര്‍ത്തിയിലേക്ക് കൂറ്റുതല്‍ സൈന്യത്തെ അയക്കാനും പാക് സര്‍ക്കാരില്‍ സമ്മര്‍ദ്ദമുണ്ട്.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗിന്റെ വസതിയിൽ ഉന്നതതലയോഗം നടന്നു. ഇന്റലിജന്‍സ് മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ തെളിവുകളും അന്വേഷണവുമില്ലാതെ ഇന്ത്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.

തെളിവുകളുണ്ടെങ്കില്‍ ഇന്ത്യ കൈമാറണം. ഭീകരവാദം പാകിസ്ഥാന്റെ അജണ്ടയല്ല. തെളിവുകൾ നൽകിയാൽ അന്വേഷണത്തിനും സഹകരിക്കാൻ തയ്യാറാണ്. തെളിവുകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാൻ പാകിസ്ഥാനും തയ്യാറാണ്. പാകിസ്ഥാനെ ഒറ്റപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും പാക് വിദേശകാര്യ മന്ത്രി മെഹമൂദ് ഖുറേഷി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ ആരോഗ്യ വിവരങ്ങൾക്ക് 104 ടോൾഫ്രീ നമ്പർ; ‘അക്ഷരം ആരോഗ്യം’ പദ്ധതി ഫെബ്രുവരി 6 മുതൽ

കളമശേരിയിൽ 'മന്ത്രിക്കെതിരെ എംപി' പോരാട്ടത്തിന് കളമൊരുങ്ങുന്നു: പി. രാജീവിനെതിരെ ഹാരിസ് ബീരാനെ ഇറക്കാൻ മുസ്ലിം ലീഗ്

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

അമേരിക്കയുമായി നിർണായക ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, ചർച്ച പരാജയപ്പെട്ടാൽ അക്രമണമോ?

റെയ്ഡിന് പിന്നാലെ സിജെ റോയ് വിഷാദത്തിന് ചികിത്സ തേടി; കര്‍ണാടക പോലീസ് സംഘം കൊച്ചിയിലേക്ക്

അടുത്ത ലേഖനം
Show comments