Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ തിരിച്ചടിക്കുമോ ?; ഭയത്തോടെ പാകിസ്ഥാന്‍, അതിര്‍ത്തിയില്‍ ജാഗ്രതാ നിർദേശം

Webdunia
ശനി, 16 ഫെബ്രുവരി 2019 (18:37 IST)
പാക് ഭീകരര്‍ പുല്‍‌വാമയില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ട് ശക്തമായതോടെ അതിര്‍ത്തിയില്‍ സൈന്യത്തിന് പാകിസ്ഥാന്‍ ജാഗ്രതാ നിർദേശം നൽകി.

പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന ആവശ്യം ശക്തമായതും ഇന്ത്യയില്‍ ചര്‍ച്ചകള്‍ സജീവമായതുമാണ് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നത്. അതിര്‍ത്തിയിലേക്ക് കൂറ്റുതല്‍ സൈന്യത്തെ അയക്കാനും പാക് സര്‍ക്കാരില്‍ സമ്മര്‍ദ്ദമുണ്ട്.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗിന്റെ വസതിയിൽ ഉന്നതതലയോഗം നടന്നു. ഇന്റലിജന്‍സ് മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ തെളിവുകളും അന്വേഷണവുമില്ലാതെ ഇന്ത്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.

തെളിവുകളുണ്ടെങ്കില്‍ ഇന്ത്യ കൈമാറണം. ഭീകരവാദം പാകിസ്ഥാന്റെ അജണ്ടയല്ല. തെളിവുകൾ നൽകിയാൽ അന്വേഷണത്തിനും സഹകരിക്കാൻ തയ്യാറാണ്. തെളിവുകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാൻ പാകിസ്ഥാനും തയ്യാറാണ്. പാകിസ്ഥാനെ ഒറ്റപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും പാക് വിദേശകാര്യ മന്ത്രി മെഹമൂദ് ഖുറേഷി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments