Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടുതലൊന്നും ആര്‍ക്കും കിട്ടിയില്ല; കേരളത്തിന് സുരേഷ്പ്രഭു സമ്മാനിച്ചത്

ചിങ്ങവനം പാതയിരട്ടിപ്പിക്കലിന് അഞ്ചുകോടി

കൂടുതലൊന്നും ആര്‍ക്കും കിട്ടിയില്ല; കേരളത്തിന് സുരേഷ്പ്രഭു സമ്മാനിച്ചത്
ന്യൂഡല്‍ഹി , വ്യാഴം, 25 ഫെബ്രുവരി 2016 (15:08 IST)
നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ റെയില്‍വേ ബജറ്റ് കേന്ദ്ര റെയില്‍‌വേ മന്ത്രി സുരേഷ്പ്രഭു അവതരിപ്പിച്ചപ്പോള്‍ കേരളത്തിന് കുറച്ചു നേട്ടങ്ങളും ലഭിച്ചു. ഒരു സംസ്ഥാനത്തിനും വാരിക്കോരി നല്‍കാതിരുന്ന ബജറ്റില്‍   ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കുമെന്ന പ്രഖ്യാപനം ഏറെ ആശ്വാസമാണ് നല്‍കുന്നത്.

ചെങ്ങന്നൂര്‍ സ്‌റ്റേഷന്‍ നവീകരിച്ച്‌ പില്‍ഗ്രിമേജ്‌ സെന്ററായി ഉയര്‍ത്തുമെന്നും തീര്‍ഥാടകര്‍ക്കായി ചെങ്ങന്നൂര്‍, നാഗപട്ടണം അടക്കമുള്ള സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച്‌ ട്രെയിനുകള്‍ കൊണ്ടുവരും. ചെങ്ങന്നൂര്‍ ചിങ്ങവനം പാതയിരട്ടിപ്പിക്കലിന് അഞ്ചുകോടിയും കോഴിക്കോട് മംഗലാപുരം മേഗറ്റ് മാറ്റത്തിന് അഞ്ചുകോടിയും അങ്കമാലി-ശബരിമല പാതയിരട്ടിപ്പിക്കലിന് അഞ്ചുകോടിയും സുരേഷ്പ്രഭു അനുവദിച്ചിട്ടുണ്ട്.

കൊച്ചുവേളി രണ്ടാം കോച്ച് ടെര്‍മിനലിന് ഒരുകോടി അനുവദിക്കുമെന്നും ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ ഒരുക്കുമെന്നും തിരുവനന്തപുരം-ഡല്‍ഹി യാത്രാ സമയം എട്ടു മണിക്കൂര്‍ കുറയ്ക്കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന പൌരന്‍‌മാര്‍ക്കുള്ള റിസര്‍‌വേഷന്‍ കോട്ട 50ശതമാനം വര്‍ദ്ധിപ്പിക്കും. സ്‌ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.  സാധാരണക്കാര്‍ക്കായി റിസര്‍വേഷനില്ലാത്ത ദീര്‍ഘദൂര ട്രെയിനുകള്‍ നടപ്പാക്കുമെന്നും സുരേഷ്പ്രഭു വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam