കുനൂർ ഹെലികോപ്‌റ്റർ അപകടം: പ്രതിരോധ മന്ത്രി ഉടൻ പാർലമെന്റിനെ സംബോധന ചെയ്യും

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (14:48 IST)
കുനൂർ ഹെലികോപ്‌റ്റർ അപകടത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉടൻ പാർലമെന്റിനെ സംബോധന ചെയ്യും. അപകടത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പ്രതിരോധ മന്ത്രി പാർലമെന്റിനെ അറിയിക്കുമെന്നാണ് കരുതുന്നത്.
 
നിലവിൽ അപകടസ്ഥലത്ത് വെച്ച് തന്നെ 4 പേർ മരിച്ചതായും നാലുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായാണ് റിപ്പോർട്ടുകൾ വരുന്നത്. മൂന്ന് പേരിൽ ഒരാൾ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്താണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

വെല്ലിങ്ടണ്‍ കന്റോണ്‍മെന്റില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് സൈനിക മേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കുനൂരില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍‌ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം.  ജനവാസ മേഖലയോട് ചേർന്നാണ് ഈ മേഖല.
 
അതേസമയം  അപകടത്തെ പറ്റി അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പ്രതിരോധമന്ത്രി പാർലമെന്റിൽ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

രാഹുൽ സസ്പെൻഷനിലുള്ളയാൾ, നേതാക്കളുമായി വേദി പങ്കിടാനുള്ള അവകാശമില്ല, കെ സുധാകരനെ തള്ളി മുരളീധരൻ

ഒന്നും പ്രയോജനപ്പെട്ടില്ല, അഫ്ഗാനിലെ താലിബാനുമായുള്ള ബന്ധം പൂർണ്ണമായും തകർന്നു, പരസ്യപ്രസ്താവനയുമായി പാകിസ്ഥാൻ

ശ്രീലേഖയുടെ 'ഐപിഎസ്' തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍

അടുത്ത ലേഖനം
Show comments