Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ എല്‍പിജി വിതരണം പുനഃസ്ഥാപിക്കാന്‍ 4 വര്‍ഷം വരെ എടുത്തേക്കാം; കാരണം ഇതാണ്

Restore LPG supply in India
പശ്ചിമേഷ്യയിലുണ്ടായ സംഘര്‍ഷം ഇന്ത്യന്‍ അടുക്കളകളെ ബാധിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 90% കൈകാര്യം ചെയ്യുന്ന പ്രധാന റൂട്ടായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതാണ് പ്രധാന കാരണം. ഇന്ത്യ എല്‍പിജി ആവശ്യകതയുടെ ഏകദേശം 60% നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്, പ്രധാനമായും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്.
 
വിതരണക്കാരില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് പുനഃസ്ഥാപനത്തിന് കുറഞ്ഞത് മൂന്ന് വര്‍ഷമോ ഒരുപക്ഷേ കൂടുതല്‍ സമയമോ എടുത്തേക്കാമെന്നാണ്. വളരെ നിര്‍ണായകമായ ചില വിതരണങ്ങള്‍ അടച്ചുപൂട്ടപ്പെട്ടതിനാലാണ് എല്‍പിജി വിതരണം അത്രയും സമയമെടുത്തേക്കാമെന്ന് പറയുന്നത്. നിലവിലെ തടസ്സങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിതരണത്തില്‍ കുറവുണ്ടാക്കി. ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയില്‍ അവയുടെ പങ്ക് ഏകദേശം 55% ആയി കുറഞ്ഞു. വിതരണ പ്രതിസന്ധി ചില്ലറ വില്‍പ്പന വിലകളെ ബാധിച്ചു. 
 
ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്ക് അടുത്തിടെ 60 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി. ഈ വര്‍ധനവ് വീടുകളെയും ഹോസ്പിറ്റാലിറ്റി, ചെറുകിട ബിസിനസുകള്‍ തുടങ്ങിയ മേഖലകളെയും ബാധിക്കുന്നു. അതേസമയം സര്‍ക്കാരിന്റെ സബ്‌സിഡി ഭാരം വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഷ്‌കർ-ഇ-തൊയ്ബ സഹ സ്ഥാപകൻ ആമിർ ഹംസ ലാഹോറിൽ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ