Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിങ്കാര മാനിനെ കൊന്നത് സല്‍മാന്‍ തന്നെ, വെടിയേറ്റു വീണ മാനിന്റെ കഴുത്തറത്തതും അദ്ദേഹമാണ്: താരത്തിനെതിരെ ‘കാണാതായ’ ഡ്രൈവർ രംഗത്ത്

ഭീഷണികള്‍ ഉണ്ടായതോടെയാണ് ഒളിവില്‍ പോകേണ്ടിവന്നത്

salman khan
ന്യൂഡൽഹി , ബുധന്‍, 27 ജൂലൈ 2016 (19:04 IST)
മാനുകളെ വേട്ടയാടിയെന്ന കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ താരത്തിനെതിരെ കാണാതായ ഡ്രൈവർ ഹരീഷ് ദുലാനി രംഗത്ത്. സൽമാൻ തന്നെയാണ് ചിങ്കാര മാനിനെ വെടിവച്ചിട്ടത്. അദ്ദേഹം വാഹനം ഓടിക്കുക മാത്രമല്ല ചെയ്‌തത്. വെടിയേറ്റ് വീണ മാനിനെ കഴുത്തറത്തും സല്‍മാന്‍ ആണെന്നും പ്രോസിക്യൂഷന്റെ ഏക ദൃക്സാക്ഷിയായ ദുലാനി വ്യക്തമാക്കി.

പിതാവിനുനേരെയും കുടുംബത്തിനു നേരെയും നിരവധി ഭീഷണികള്‍ ഉണ്ടായതോടെയാണ് ഒളിവില്‍ പോകേണ്ടിവന്നത്. കുടുംബത്തിന്റെ സുരക്ഷയ്‌ക്കായിട്ടാണ് ജോധ്പൂരിനടുത്തുള്ള നഗരത്തിൽനിന്ന് താമസം മാറിയത്. പൊലീസും അധികൃതരും മികച്ച സുരക്ഷ ഒരുക്കിയിരുന്നുവെങ്കില്‍ എല്ലാം തുറന്നു പറയുമായിരുന്നു. പതിനെട്ട് വര്‍ഷം മുമ്പ് നല്‍കിയ മൊഴിയില്‍ തന്നെയാണ് താനിപ്പോഴുമെന്നും ദുലാനി പറഞ്ഞു.

2002 മുതൽ ദുലാനിയെ കാണ്‍മാനില്ലായിരുന്നു. ഇതു പ്രോസിക്യൂഷന്റെ വാദത്തെ ദുർബലമാക്കി. കൃഷ്ണമൃഗത്തെയും ചിങ്കാര മാനിനെയും വേട്ടയാടിയതിനു രണ്ടു കേസുകളായിരുന്നു സൽമാനെതിരെ ഉണ്ടായിരുന്നത്. ഈ രണ്ടു കേസിലും സൽമാനെ രാജസ്ഥാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിക്ഷ വിധിക്കും മുമ്പ് കോടതി ആന്റണിയോട് ചോദിച്ചു, ‘എന്തെങ്കിലും പറയാനുണ്ടോ? ’ - മൂന്നു വാക്കുകളില്‍ ആന്റണി മറുപടിയൊതുക്കി