4 കോടി ഡോസ് വാസ്കിൻ സജ്ജം; അടിയന്തര ഉപയോഗത്തിന് അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (07:23 IST)
മുംബൈ: ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച കൊവിഷിൽഡ് കൊവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഇന്ത്യയിലെ ചുമതലക്കാരയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചു. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്സ് കൺട്രോൾ ജനറലിനെ സമീപിയ്ക്കുന്ന ആദ്യ ഇന്ത്യൻ കമ്പാനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. നാല് കോടി ഡോസ് വാക്സിൻ ഇതിനോടകം തന്നെ തയ്യാറാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. 
 
നിലവിൽ കൊവിഷീൽഡ് വാക്സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലാണ്. 70 ശതമാനാം ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്. വിദേശത്ത് നടന്ന പരീക്ഷണങ്ങളിലും 70 ശതമാനം ഫലപ്രാപ്തി കണ്ടെത്തിത്തിയിട്ടുണ്ട്. വാക്സിൻ നിർമ്മാണം നേരത്തെ തന്നെ ആരംഭിച്ചു എന്നതിനാൽ അനുമതി ലഭിച്ചാൽ തന്നെ ഇന്ത്യയിൽ വാക്സിൻ വിതരണം ആരംഭിച്ചേയ്ക്കും. അതേസമയം ആഗോള മരുന്നുകമ്പനിയായ ഫൈസർ കൊവിഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഫൈസറിന്റെ കൊവിഡ് വാസ്കിൻ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അടുത്ത ലേഖനം
Show comments