ശബരിമല: റിട്ട് ഹർജികൾ നവംബർ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (12:10 IST)
ഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട റിട്ട് ഹർജികൾ നവംബർ 13 പരിഗണിക്കുമെന്ന് സുപ്രീം കോടതി. എല്ലാ കേസുകളും തുറന്ന കോടതിയിൽ തന്നെ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കണമോ എന്ന കാര്യത്തിൽ സുപ്രീം കോടതി ഇതേവരെ തീരുമാനം എടുത്തിട്ടില്ല.
 
അടിയന്തര സ്വഭാവത്തോടുകൂടി റിട്ട് ഹർജികൾ പരിഗണിക്കണം എന്ന ആവശ്യം ഹർജിയിൽ ഉന്നയിച്ചിരുന്നെങ്കിലും നവംബർ 13 വരെ കാത്തിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കുകയായിരുന്നു. കേസുകൾ ഏത് ബെഞ്ചാണ് പരിഗണികു എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കൈക്കോണ്ട നിലപാട് തിരുത്തപ്പെടുമോ എന്നാണ് ശബരിമല വിഷയത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത്. ബെഞ്ചിലെ നാലംഗങ്ങൾ ശബരിമല സ്ത്രീ പ്രവേസനത്തെ അനുകൂലിച്ചൂം ജസ്റ്റിസ് ഇന്ദുമൽഹോത്ര സ്ത്രീ പ്രവേശനത്തെ എതിർത്തുമാണ് വിധി പുറപ്പെടുവിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments