Webdunia - Bharat's app for daily news and videos

Install App

സുഷമ സ്വരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി മകൾ; ചിത്രം പങ്കുവച്ച് ഭർത്താവ്

ഓഗസ്റ്റ് ആറിന് അന്തരിച്ച സുഷമ സ്വരാജ് അവസാനം സംസാരിച്ചവരില്‍ ഒരാളാണ് അഭിഭാഷകനായ ഹരീഷ് സാല്‍വെ.

തുമ്പി എബ്രഹാം
ശനി, 28 സെപ്‌റ്റംബര്‍ 2019 (11:44 IST)
അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ അവസാനത്തെ ആഗ്രഹം നിറവേറ്റി മകള്‍ ബാംസുരി. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ സന്ദര്‍ശിച്ച് ഒരു രൂപ നാണയം കൈമാറിയാണ് ബാംസുരി അമ്മയുടെ അന്ത്യാഭിലാഷം പൂർത്തീകരിച്ചത്. ഓഗസ്റ്റ് ആറിന് അന്തരിച്ച സുഷമ സ്വരാജ് അവസാനം സംസാരിച്ചവരില്‍ ഒരാളാണ് അഭിഭാഷകനായ ഹരീഷ് സാല്‍വെ.
 
ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞ കുല്‍ഭൂഷന്‍ ജാദവിനു വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചതിന് വക്കീല്‍ ഫീസ് നല്‍കുന്ന കാര്യം സംസാരിക്കാനായിരുന്നു സുഷമ സാല്‍വെയെ വിളിച്ചത്.കേസില്‍ വിജയിച്ച സാല്‍വെയ്ക്ക് ഒരു രൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു സുഷമ പറഞ്ഞത്. ഫീസ് സ്വീകരിക്കാന്‍ തന്‍റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുഷമയുടെ ക്ഷണം സാല്‍വെ സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്തു. 
 
ഇപ്പോഴിതാ, മകള്‍ ബാംസുരി അമ്മയുടെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ്. ഹരീഷ് സാല്‍വെയെ സന്ദര്‍ശിച്ച് ബാംസുരി ഒരു രൂപ നാണയം കൈമാറിയ ഹൃദയസ്‍പര്‍ശിയായ രംഗം സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശലാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments