Webdunia - Bharat's app for daily news and videos

Install App

നിരീശ്വരവാദിയായ കരുണാനിധിയുടെ പേരിൽ ക്ഷേത്രം; നിർമ്മാണം 30 ലക്ഷം മുടക്കി

കരുണാനിധിയ്ക്ക് വേണ്ടി തമിഴ്‌നാട്ടിലെ നാമക്കലിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്.

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (10:31 IST)
അന്തരിച്ച തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ പേരിൽ ക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം. നിരീശ്വര വാദിയായിരുന്ന കരുണാനിധിയ്ക്ക് വേണ്ടി തമിഴ്‌നാട്ടിലെ നാമക്കലിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്.
 
പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാർ സമുദായത്തിൽപ്പെട്ടവരാണ് ക്ഷേത്രം നിർമിക്കാൻ ഒരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തങ്ങൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ നിയമനത്തിലും മൂന്നുശതമാനം പ്രത്യേക സംവരണം നൽകിയതിലുള്ള ആദരസൂചനമായാണ് നടപടി. മുപ്പതുലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ക്ഷേത്രത്തിനുള്ള ഭൂമിപൂജ ഞാറാഴ്ച നാമക്കൽ കുച്ചുക്കാട് ഗ്രാമത്തിൽ നടത്തി.
 
ഡിഎംകെ വനിതാവിഭാഗത്തിനൊപ്പം ചേർന്നാണ് അരുന്ധിയാർ വിഭാഗക്കാർ ക്ഷേത്രം നിർമിക്കുന്നത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ 2009ലാണ് അരുന്ധതിയാർ വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനായിരുന്നു കരുണാധിയുടെ മരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments