Webdunia - Bharat's app for daily news and videos

Install App

ആക്രമിക്കണമെന്ന് മോദി, എന്തിനും തയ്യാറെന്ന് സൈന്യവും; ഒടുവില്‍ പാക് മണ്ണില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ താണ്ഡവം!

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2019 (12:15 IST)
ഇന്ത്യയെ നോവിച്ച പുല്‍‌വാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാന് അതിശക്തമായ മറുപടി നല്‍കി ഇന്ത്യ. ലോക രാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്നതായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം. അനിവാര്യമായ ഈ തിരിച്ചടിക്ക് സൈന്യത്തിന് നിര്‍ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ന്യൂഡല്‍ഹിയിലെ മോദിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. സൈനിക മേധാവികളുമായി ചര്‍ച്ചകളും നടന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചര്‍ച്ചകളില്‍ പങ്കാളിയായി.

പാകിസ്ഥാന് എങ്ങനെ തിരിച്ചടി നല്‍കാമെന്നും, അതിന് ഇന്ത്യ എത്രത്തോളം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ആരാഞ്ഞു. ഏതു വിധത്തിലുള്ള തിരിച്ചടിക്കും തയ്യാറാണെന്ന് സുരക്ഷാ വിഭാഗവും സൈന്യവും അറിയിച്ചു. തുടർന്ന് വ്യോമാതിർത്തി ലംഘിച്ച് ഭീകര ക്യാമ്പുകള്‍ തകര്‍ക്കാന്‍ മോദിയുടെ സാന്നിധ്യത്തില്‍ തീരുമാനമെടുത്തു.

പ്രധാനമന്ത്രിയുടെ നിര്‍ദേശം നല്‍കിയതോടെ പാക് അധീന കശ്‌മീരിലെ ഭീകര ക്യാമ്പുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ സൈന്യം ശേഖരിച്ചു. ക്യാമ്പുകള്‍ എവിടെയാണെന്ന് വ്യക്തത വരുത്തി. ആക്രമണം എങ്ങനെ, എപ്പോള്‍ എന്നീ കാര്യങ്ങളും തീരുമാനിച്ചു. കൃത്യമായ വിവരങ്ങള്‍ സൈന്യം അജിത് ഡോവലിനെ അറിയിച്ചു.

പുൽവാമയിലെ ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ അതിര്‍ത്തിയിലെ ക്യാമ്പുകളില്‍ ഭീകരരെ പാക് സൈന്യം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. പരിശീലന ക്യാമ്പുകളില്‍ ഭീകരര്‍ ഇല്ലെന്ന് ഇന്ത്യ മനസിലാക്കി. പാക് പ്രദേശമായ ബാലകോട്ട്, ചകോട്ടി, മുസഫറാബാദ് എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ സജീവമാണെന്ന് തിരിച്ചറിഞ്ഞതോടെ ആക്രമിക്കാന്‍ ഇന്ത്യ തയ്യാറെടുത്തു.

വ്യക്തമായ വിവര ശേഖരണവും പിന്നാലെ നടന്നു. തുടര്‍ന്ന് ഇന്ന് പൂലർച്ചെ 3.30 ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 50 മൈല്‍ അകലെയുള്ള ഭീകര ക്യാമ്പുകളില്‍ വ്യോമസേന ആക്രമണം നടത്തി. 21 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തില്‍ പാ‍ക് താഴ്‌വരയിലെ ഭീകര ക്യാമ്പുകള്‍ തകര്‍ന്നു. നൂറ് കണക്കിന് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്‌തു. അതിശക്തമായ ആക്രമണത്തിന് ശേഷം രാവിലെ അഞ്ചോടെ വ്യോമസേന വിമാനങ്ങള്‍ ഇന്ത്യയിലെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments