രാജ്യത്തെ മുഴുവൻ കർഷക സംഘടനകളെയും ക്ഷണിയ്ക്കാതെ ചർച്ചയ്ക്കില്ല: നിലപട് കടുപ്പിച്ച് കർഷകർ

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (10:15 IST)
ഡൽഹി: രാജ്യത്തെ മുഴുവൻ കർഷക സംഘടനകളെയും ക്ഷണിയ്ക്കാതെ ചർച്ചകയ്ക്കില്ലെന്ന് നിലപാട് സ്വീകരിച്ച് കർഷകർ. അതിർത്തികൾ അടച്ചുള്ള കർഷകരുടെ സമരം ശക്തമായതോടെ കർഷകരുമായി ഇന്ന് ചർച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ എല്ലാ കർഷക സംഘടനകളെയും ചർച്ചയിലേയ്ക്ക് ക്ഷണിച്ചിരുന്നുല്ല. മുഴുവൻ സംഘടനകളെയും ക്ഷണിയ്ക്കാതെ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇതോടെ കർഷകർ നിലപാട് സ്വീകരിയ്ക്കുകയായിരുന്നു.
 
രാജ്യത്ത് 500 ലധികം കർഷക സംഘടനകളുണ്ട്. എന്നാൽ 32 സംഘടനകളെ മാത്രമേ കേന്ദ്ര സർക്കാർ ചർച്ചകൾക്ക് ക്ഷണിച്ചിട്ടൊള്ളു എന്നും എല്ലാ സംഘടനകളെയും ക്ഷണിയ്ക്കാതെ ചർച്ചകൾക്ക് ഞങ്ങൾ പോകില്ലെന്നും. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മറ്റി വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. ഇന്ന് മൂന്നുമണിയോടെ ചർച്ചയ്ക്ക് തയ്യാറാണ് എന്ന് വ്യക്തമാക്കിയാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമർ കർഷകരെ ക്ഷണിച്ചത്.
 
അതേസമയം ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ ഡൽഹിയിലേയ്ക്കുള്ള അഞ്ച് അതിർത്തി പാതകളും അടച്ച് സമരം ശക്തമാക്കും എന്ന് കർഷകർ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. സോനിപത്ത്, റോത്തക്ക് (ഹരിയാന), ജയ്പുർ (രാജസ്ഥാൻ), ഗാസിയാബാദ്–ഹാപുർ, മഥുര (യുപി) എന്നീ അഞ്ച് അതിർത്തി പാതകളും തടയും എന്നാണ് കർഷകരുടെ മുന്നറിയിപ്പ്. കർഷകർ ഡൽഹിയിലേയ്ക്ക് എത്തുന്നത് ചെറുക്കാൻ റോഡിൽ കുഴിയെടുത്തും കോൺക്രീറ്റ് കട്ടകകൾ റോഡിന് കുറുകെ അടുക്കിയും, ബാരിക്കേടുകൾകൊണ്ട് ബന്ദിച്ചും പ്രതിരോധം തീർക്കുകയാണ് ഡൽഹി പൊലീസ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments