‘ദയവ് ചെയ്ത് ക്ഷേത്രത്തിലേക്ക് ദർശനത്തിന് വരരുത്’- ഭക്തരോട് ക്ഷേത്രഭാരവാഹികള്‍

Webdunia
തിങ്കള്‍, 20 മെയ് 2019 (09:52 IST)
വേനല്‍ ചൂട് കടുത്ത സാഹചര്യത്തില്‍ രാജ്യത്തെ പല മേഖലകളിലും വെള്ളത്തിന്റെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.  ഇപ്പോഴിതാ ജലക്ഷാമം രൂക്ഷമായതിനാല്‍ ഭക്തരോട് ദര്‍ശനത്തിന് വരരുതെന്ന് അഭ്യര്‍ഥിച്ചിരിക്കുകായണ് ബംഗളൂരിവിലെ ക്ഷേത്രഭാരവാഹികള്‍. അഭിഷേകത്തിന് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. 
 
ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രം ഭാരവാഹികളാണ് ഭക്തരോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.
നേത്രാവതി നദിയിലെ വെള്ളം താഴ്ന്നതിനെ തുടന്ന് ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭക്തരുടെ ഒഴുക്ക് വർധിച്ചാൽ ബുദ്ധിമുട്ടാകുമെന്ന കാരണത്താലാണ് ക്ഷേത്രഭാരവാഹികൾ ഇത്തരത്തിൽ ആവശ്യപ്പെട്ടത്. 
 
കര്‍ണാടകയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് 800 വര്‍ഷത്തിലേറെ പഴക്കമുള്ള ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രം. ദിവസേന പതിനായിര കണക്കിന് പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ ദര്‍ശനത്തിന് എത്താറ്. ഇവര്‍ക്ക് ഭക്ഷണവും ഇവിടെ നിത്യേനയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തടവുകാരുടെ എണ്ണം വര്‍ധിക്കുന്നു; അട്ടക്കുളങ്ങര ജയില്‍ മാറ്റി സ്ഥാപിക്കും, ആലപ്പുഴയില്‍ പുതിയ സബ് ജയില്‍

പടിഞ്ഞാറെ നടയില്‍ നെറ്റിയില്‍ ഡ്രില്ലിങ് മെഷീന്‍ തുളച്ചുകയറി കുഞ്ഞ് മരിച്ചു; പിതാവിന്റെ ആത്മഹത്യാ ശ്രമം പോലീസ് പരാജയപ്പെടുത്തി

Kerala Elections 2026: തുടര്‍ഭരണം വേണം, തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments