Webdunia - Bharat's app for daily news and videos

Install App

തൂത്തുക്കുടിയിലെ പൊലീസിന്റെ നരനായാട്ട് ആസൂത്രിതം; വാഹനങ്ങൾക്ക് മുകളിൽ കയറി തിരഞ്ഞുപിടിച്ച് വെടിയുതിർത്തു, പിന്നോട്ടില്ലെന്ന് സമരക്കാർ

ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Webdunia
ബുധന്‍, 23 മെയ് 2018 (11:06 IST)
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് വിരുദ്ധ സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പ് ആസൂത്രിതമെന്ന ആരോപണം ശക്തമാകുന്നു. 10 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പൊലീസ് ആൾക്കാരെ തിരഞ്ഞുപിടിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്നു.
 
ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിൽ 10 പേർ കൊല്ലപ്പെട്ടു. 17 വയസുള്ള ഒരു കോളേജ് വിദ്യാർത്ഥിയും കൊല്ലപ്പെട്ടവരിൽ  ഉൾപ്പെടുന്നു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് പൊലീസുകാര്‍ സമരക്കാരെ തിരഞ്ഞുപിടിച്ചു വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇതോടെയാണ് സംഭവം ആസൂത്രിതമായിരുന്നുവെന്ന് ശക്തമാകുന്നത്. 
 
പൊലീസ് വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് സാധാരണ വസ്ത്രത്തില്‍ പൊലീസുകാരന്‍ സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ന്യൂസ് 18 തമിഴ്നാട്, പുതിയ തലമുറൈ എന്നീ ചാനലുകളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
 
സാധാരണ ഗതിയില്‍ നിയന്ത്രണാതീതമായ സംഭവികാസങ്ങളുണ്ടായാല്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ക്കും. എന്നാല്‍ പൊലീസുകാര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തില്ല. പകരം വാഹനങ്ങള്‍ക്ക് മുകളില്‍ കയറി നിന്ന് സമരക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ കാണാം.
 
മേഖലയിൽ അഞ്ചിലേറെ ആളുകൾ ചേർന്നുള്ള പ്രകടനങ്ങളോ പ്രതിശേധങ്ങളോ പാടില്ല എന്ന് നേരത്തെ തന്നെ കളക്ടർ 144 വകുപ്പ് പ്രകരം ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് ലംഘിച്ചെത്തിയ സമരക്കാർ പോലീസ് വാഹനവും സ്വകര്യ ബസ്സുകളും തകർത്തു. പൊലീസിനു നേരെ കല്ലേറും തുടങ്ങിയതോടെ വെടിവെക്കാൻ ഉത്തരവിടുകയായിരുന്നു. 
 
സംഘർഷത്തിനിടെ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാർ വാഹനങ്ങൾക്ക് തീയിടുകയും. ഓഫീസിനു നേരെ കല്ലെറിയുകയും ചെയ്തു. സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റിനെതിരെയുള്ള സമരം 100 ദിവസം കടന്നതൊടെ സമരം ശക്തിപ്പെടുത്തൻ തീരുമാനിച്ചതിന്റെ ഭാഗമായാണ്  വലിയ പ്രക്ഷോഭം ഉയർത്തി സമരക്കാർ രംഗത്ത് വന്നത്.
 
നേരത്തെ കമ്പനിക്കെതിരെ സമരസമിതി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും പിഴയടച്ച് പ്രവർത്തനം തുടരാൻ കോടതി അനനുമതി നൽകുകയായിരുന്നു.
 
സമരത്തിന് വിവിധ സംഘടനകളും കോളേജ് വിദ്യാർത്ഥികളും പിന്തുണ പ്രഖ്യാപിക്കുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽ ഹാസനും രജനികാന്തും നേരത്തെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments