തൂത്തുക്കുടി കസ്റ്റഡി മരണം: നടന്നത് അതിക്രൂരമായ പോലീസ് പീഡനം ആശുപത്രി അധികൃതരും കൂട്ടുനിന്നു

Webdunia
ഞായര്‍, 28 ജൂണ്‍ 2020 (09:51 IST)
തൂത്തുക്കുടിയിൽ ലോക്ക്ഡൗൺ ലംഘിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്‌ത അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ കോവിൽപ്പെട്ടി മജിസ്ട്രേറ്റിനെതിരെ വ്യാപാരികളുടെ ബന്ധുക്കൾ പോലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ രണ്ടുപേരെയും കാണാതെയാണ് റിമാൻഡ് ചെയ്യാൻ  മജിസ്ട്രേറ്റ് അനുമതി നൽകിയത്.വീടിന്റെ മുകളിൽ നിന്നും കൈവീശിയാണ് മജിസ്ട്രേറ്റ് അനുമതി നൽകിയത്.
 
തടിവ്യാപാരിയായ ജയരാജനെയും, മകന്‍ ബനിക്സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ലോക്ക്ഡൗൺ സമയത്തിന് 15 മിനിറ്റ് ശേഷവും കട തുറന്നുവെന്നായിരുന്നു കുറ്റം.രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തി കോവില്‍പെട്ടി സബ് ജയിലിലേക്ക് മാറ്റി.തുടർന്ന് സ്വകാര്യഭാഗങ്ങളിൽ ഗുദത്തിലും പോലീസ് ലാത്തികൾ കടത്തുന്നതടക്കം ക്രൂരമായ ശിക്ഷകളാണ് പോലീസ് നടത്തിയത്.നഗ്നരായി നിർത്തി കാലിലെ ചിരട്ടകൾ തല്ലി തകർത്തു.ഗുദത്തിൽ നിന്നുള്ള രക്തസ്രാവം കടുംനിറത്തിലുള്ള ലുങ്കികൾ പൊലീസ് ആവശ്യപ്പെട്ടു.തുടർന്ന് ആശുപത്രിയിലാക്കിയെങ്കിലും ആശുപത്രി അധികൃതർ രണ്ടുപേരെയും പോലീസിന് വിട്ടുനൽകി.തുടർന്ന് ഉച്ചയോടെ ഉച്ചയോടെ ബെനിക്സിന് നെഞ്ചുവേദന ഉണ്ടായി. തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.പുലര്‍ച്ചെ നാലുമണിയോടെ ജയരാജന്റെ ആരോഗ്യ നിലയും വഷളായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
പൊലീസുകാര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ചൂണ്ടികാട്ടി ആശുപത്രിക്ക് മുൻപിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.സംഭവവുമായി ബന്ധപ്പെട്ട് എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. സ്വമേധയാ കേസെടുത്ത മദ്രാസ് ഹൈക്കോടതി ഇത്തരം കേസുകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ചട്ടങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

മാളില്‍ വെച്ച് എസ്എഫ്ഐക്കാര്‍ ആക്രമിച്ചു; പിന്നാലെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ ഇളവ് നല്‍കില്ല; ജുവനൈല്‍ നടപടി നേരിടേണ്ടിവരുമെന്ന് എംവിഡി

പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ശ്രദ്ധിക്കുക

VD Satheesan: തഴഞ്ഞത് കെ.സി.വേണുഗോപാല്‍ ഇടപെട്ട്, ചെന്നിത്തലയ്ക്കു 'പവര്‍'; സതീശന്‍ ഒറ്റപ്പെട്ടു, പൊട്ടിത്തെറിയിലേക്ക് !

Exclusive: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമെന്നു മുരളീധരന്‍; 'പക്ഷേ തോറ്റാല്‍..' കോണ്‍ഗ്രസ് നേതൃത്വത്തോടു ഉപാധി !

അടുത്ത ലേഖനം
Show comments