Webdunia - Bharat's app for daily news and videos

Install App

ത്രിപുരയെ കൊലക്കളമാക്കി ബിജെപി; പക്ഷേ പതിനൊന്നാം തീയ്യതി സിപി‌എമ്മിനു‌ള്ളതാണ്

പ്രതീക്ഷിച്ചതിലും ഭീകരത തന്നെ; പക്ഷേ, പണി തിരിച്ച് കിട്ടുമെന്ന ഭയത്തില്‍ ബിജെപി

Webdunia
ബുധന്‍, 7 മാര്‍ച്ച് 2018 (14:37 IST)
ഇടതുകോട്ടയായിരുന്ന ത്രിപുരയിലെ വിജയം ബിജെപി ആഘോഷിക്കുന്ന ആക്രമാസക്തമായിട്ടാണ്. നഗരത്തിലും ഗ്രാമങ്ങളിലും അക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ബിജെപി. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. 
 
നൂറ് കണക്കിന് സിപിഎം ഓഫീസുകളാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ തകര്‍ക്കപ്പെട്ടത്. ആക്രമണം വ്യാപകമായതോടെ സിപിഎം നേതൃത്വം പൊലീസില്‍ പരാതി നല്‍കി. സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ആക്രമണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ നിരവധി വീടുകള്‍ തകര്‍ത്തു. 
 
അക്രമം അതിരുകടന്നതോടെ ഭയക്കുന്നത് ബിജെപി തന്നെയെന്ന് റിപ്പോര്‍ട്ട്. ഇനി നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ജയിക്കാനാകില്ലേയെന്ന് ബിജെപി നേത്രത്വം സംശയിക്കുന്നു. ത്രിപുരയില്‍ നടക്കുന്ന അക്രമങ്ങള്‍ ബിജെപിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
 
ഐ.ബി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ആക്രമണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ‘ചരിലാം’ മണ്ഡലത്തിലും ബിജെപിക്ക് വിജയം അനിവാര്യമാണ്. സിപിഎം സ്ഥാനാര്‍ത്ഥി മരണപ്പെട്ടതിനാലാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റി വച്ചത്.
 
ഈ മണ്ഡലത്തില്‍ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. നിലവിലെ സ്ഥിതിഗതികള് കണക്കിലെടുത്താല്‍ ഇവിടെ സി‌പി‌എം സ്ഥാനാര്‍ത്ഥി ജയിക്കുമോ എന്ന ഭയമാണ് നേത്രത്വത്തിനുള്ളത്. അങ്ങനെ വന്നാല്‍ അത് ത്രിപുരയിലെ ബി.ജെ.പി വിജയത്തിന്റെ ശോഭ കെടുത്തുമെന്നും ഇടതുപാര്‍ട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും ബി.ജെ.പി ഭയക്കുന്നു.
 
ത്രിപുരയില്‍ ഇതുവരെ ഗര്‍ഭിണിയടക്കം രണ്ടു പേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പൂര്‍ണ്ണ ഗര്‍ഭിണിയായ സഞ്ജു പട്ടാരിര്‍ബോയാണ് ദാരുണമായി മരണപ്പെട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
 
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശനിയാഴ്ച രാത്രി മാത്രം 200ലധികം ആക്രമണ സംഭവങ്ങളാണ് ഉണ്ടായത്. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമണമാണ് നടത്തുന്നതെന്ന് എംപി ശങ്കര്‍പ്രസാദ് ദത്ത ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments