എല്ലാം അഭ്യൂഹങ്ങൾ മാത്രം കുപ്രസിദ്ധ ആൾദൈവം സ്വാമി നിത്യാനന്ദ മരിച്ചെന്ന വാർത്ത തള്ളി ഒരു വിഭാഗം അനുയായികൾ

അഭിറാം മനോഹർ
ബുധന്‍, 2 ഏപ്രില്‍ 2025 (11:51 IST)
വിവാദനായകനും സ്വയംപ്രഖ്യാപിത ആള്‍ദൈവവുമായ സ്വാമി നിത്യാനന്ദ മരിച്ചതായി  അഭ്യൂഹം.  നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് ഈ കാര്യം ആദ്യമായി അറിയിച്ചത്. അനുയായികളുമായുള്ള ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ വെച്ചായിരുന്നു വെളിപ്പെടുത്തിയത്. , സനാതന ധര്‍മം സ്ഥാപിക്കാന്‍ പോരാടിയ നിത്യാനന്ദ 'ജീവത്യാഗം' (സ്വയം മരണം തിരഞ്ഞെടുക്കല്‍) ചെയ്തുവെന്നാണ് അവകാശം. നിത്യാനന്ദയുടെ ആത്മീയ സന്ദേശം തുടരുമെന്നും, അദ്ദേഹത്തിന്റെ മിഷന്‍ ഇനിയും പൂര്‍ത്തിയാകണമെന്നും സുന്ദരേശ്വരന്‍ പറഞ്ഞു.
 
 
എന്നാല്‍, നിത്യാനന്ദ മരിച്ചുവെന്ന വാര്‍ത്തയെ അദ്ദേഹത്തിന്റെ അടുത്ത സര്‍ക്കിളുകള്‍ നിഷേധിക്കുന്നുണ്ട്. അദ്ദേഹം ജീവനോടെയുണ്ടെന്നും ഈ വാര്‍ത്ത തെറ്റാണെന്നും അവര്‍ പറയുന്നു. ഇത് ഒരു വ്യാജവാര്‍ത്തയാകാം അല്ലെങ്കില്‍ നിത്യാനന്ദയുടെ അനുയായികള്‍ക്കിടയില്‍ ഉള്ള ആഭ്യന്തര കലഹത്തിന്റെ ഭാഗമാകാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
 
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച നിത്യാനന്ദ തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടാണ് വലിയ തോതില്‍ ഭക്തരെ ആകര്‍ഷിച്ചത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ആശ്രമങ്ങള്‍ കെട്ടിപ്പടുത്ത് പ്രശസ്തിയുടെ പടുകോടിയില്‍ നില്‍ക്കുമ്പോള്‍ 2010ല്‍ തമിഴ് നടിക്കൊപ്പമുള്ള നിത്യാനന്ദയുടെ അശ്ലീല വീഡിയോ പുറത്തുവന്നിരുന്നു. ഇതിനിടെ ആശ്രമം കേന്ദ്രീകരിച്ച് ബലാത്സംഗങ്ങളും ലൈംഗീകചൂഷണവും നടക്കുന്നതായുള്ള ആരോപണങ്ങളും വന്നതോടെയാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്.
 
 തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിന് സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി കൈലാസ എന്ന പേരില്‍ രാജ്യമുണ്ടാക്കി അവിടേയ്ക്ക് നിത്യാനന്ദ തന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റിയിരുന്നു. ലോകത്തിലെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമാണ് കൈലാസ എന്നായിരുന്നു നിത്യാനന്ദ അവകാശപ്പെട്ടിരുന്നത്. ഇതിനിടെയാണ് നിത്യാനന്ദ മരണപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments