Webdunia - Bharat's app for daily news and videos

Install App

Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്

അഭിറാം മനോഹർ
തിങ്കള്‍, 27 ജനുവരി 2025 (18:16 IST)
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. വിവാഹം, വിവാഹമോചനം, ഒരുമിച്ചുള്ള ജീവിതം, പിന്തുടര്‍ച്ചാവകാശം, അന്തരാവകാശം തുടങ്ങിയവയിലെല്ലാം പുതിയ മാറ്റങ്ങള്‍ ഇതോടെ നിലവില്‍ വന്നു. രാജ്യത്തുടനീളം ഏകസിവില്‍ കോഡ് നടപ്പിലാക്കുമെന്ന ബിജെപി സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ക്കിടെ ഇതിന്റെ പരീക്ഷണഭൂമി കൂടിയായി ഉത്തരാഖണ്ഡ് മാറും. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന ഉത്തരാഖണ്ഡുകാര്‍ക്കും നിയമം ബാധകമാണ്.
 
ആദിവാസി വിഭാഗങ്ങളെയും മറ്റ് ചില പ്രത്യേക വിഭാഗങ്ങളെയും ഏകീകൃത സിവില്‍ കോഡില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  വിവാഹത്തിനായി പുരുഷന്മാര്‍ 21ഉം സ്ത്രീകള്‍ 18ഉം വയസ് കഴിഞ്ഞിരിക്കുന്നവരാകണം. ജീവിച്ചിരിക്കുന്ന പങ്കാളിയില്ലാത്തവര്‍ക്ക് മാത്രമെ മറ്റൊരു വിവാഹം നടത്താന്‍ സാധിക്കുകയുള്ളു. വിവാഹം കഴിക്കുന്നവര്‍ക്ക് മാനസികപ്രാപ്തി കൂടി വേണം.
 
 ബഹുഭാര്യത്വവും ബഹുഭര്‍തതൃത്വവും ഒരു മതത്തിലുള്ളവര്‍ക്കും അനുവദനീയമല്ല
 
 നിക്കാഹ് ഹലാലയ്ക്ക് സമ്പൂര്‍ണ്ണ നിരോധനം, വിവാഹബന്ധം വേര്‍പ്പെടുത്തിയ മുസ്ലീം ദമ്പതിമാര്‍ തമ്മില്‍ പുനര്‍ വിവാഹം ചെയ്യണമെങ്കില്‍ അതിലെ വനിതാപങ്കാളീ മറ്റൊരാളെ വിവാഹം ചെയ്ത ശേഷം ബന്ധം വേര്‍പ്പെടുത്തണമെന്ന വ്യവസ്ഥയാണ് നിക്കാഹ് ഹലാല.
 
 മതപരമായ ആചാരങ്ങള്‍ക്കനുസരിച്ച് രജിസ്‌ട്രേഷന്‍ നടത്താം. എന്നാല്‍ വിവാഹം 60 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം.  സൈനികര്‍ക്കും യുദ്ധമേഖലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിയമത്തില്‍ ഇളവുകള്‍ ലഭിക്കും.
 
 വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെയായിരിക്കണം. വിവാഹമോചന നടപടികളില്‍ ലിംഗ നിഷ്പക്ഷത ഉറപ്പാക്കണമെന്നും നിയമത്തില്‍ പറയുന്നു.
 
 വിവാഹം ചെയ്യാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഉത്തരാഖണ്ഡുകാര്‍ ആണെങ്കിലും അല്ലെങ്കിലും സംസ്ഥാനത്ത് ഒരുമിച്ച് താമസിക്കുന്നവരാണെങ്കില്‍ ഇത് നടത്തണം. തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ടവരാണെന്ന സത്യപ്രസ്താവനയോട് കൂടിയാണ് ഇതിനായി രജിസ്റ്റാര്‍ക്ക് അപേക്ഷ നല്‍കേണ്ടത്. സംസ്ഥാനത്തിന് പുറത്തുള്ള ഉത്തരാഖണ്ഡുകാരാണ് ഇങ്ങനെ താമസിക്കുന്നതെങ്കില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് നല്‍കണം.
 
 രജിസ്‌ട്രേഷനില്‍ ഒരു മാസം വരെ കാലതാമസമോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ 6 മാസം വരെ തടവും 25,000 രൂപ പിഴയും. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ കുട്ടികള്‍ക്ക് നിയമപരമായി വിവാഹിതരായ മാതാപിതാക്കളില്‍ നിന്നുള്ള അതേ അവകാശങ്ങളും ആനുകൂല്യങ്ങളും ഉണ്ടാകും.ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഒരു സ്ത്രീയെ പങ്കാളി ഉപേക്ഷിച്ചാല്‍ വിവാഹത്തില്‍ ബാധകമായ നഷ്ടപരിഹാരം നല്‍കണം. ബന്ധം അവസാനിപ്പിക്കുമ്പോഴും രജിസ്ട്രാറെ അറിയിക്കുകയും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുകയും വേണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments