ഭാര്യ ഭർത്താവിൻ്റെ ഓഫീസിലെത്തി വഴക്കിടുന്നത് ക്രൂരത, വിവാഹമോചനത്തിന് കാരണമാകാമെന്ന് കോടതി

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2022 (20:22 IST)
ഭാര്യ ഭർത്താവിൻ്റെ ഓഫീസിലെത്തി മോശം ഭാഷയിൽ സംസാരിക്കുന്നത് വിവാഹബന്ധത്തിലെ ക്രൂരതയെന്ന് ഛത്തിസ്ഗഡ് ഹൈക്കോടതി. ഭർത്താവിൻ്റെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച റായ്പൂർ കുടുംബകോടതി വിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
 
കുടുംബക്കോടതി വിധിക്കെതിരെ ഭാര്യ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ഭർത്താവിന് ഓഫീസിലെ സഹപ്രവർത്തകയുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച് മന്ത്രിക്ക് ഭാര്യ പരാതി നൽകിയിരുന്നു. ഭർത്താവിനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഭർത്താവ് മരിച്ച 34കാരിയെ 2010ൽ ആണ് 32കാരനായ ഹർജിക്കാരൻ വിവാഹം കഴിച്ചത്. 
 
വിവാഹശേഷം യുവതി തൻ്റെ മാതാപിതാക്കളെയും ബന്ധുക്കളെയും കാണുന്നതിനെ എതിർക്കുന്നു എന്നതുൾപ്പടെയുള്ള കാരണങ്ങളാണ് വിവാഹമോചനത്തിന് ചൂണ്ടികാട്ടിയിരുന്നത്. 2019ൽ വിവാഹമോചനം അനുവദിച്ച് കുടുംബക്കോടതി നൽകിയ ഉത്തരവിനെ ചോദ്യം ചെയ്താണ് ഭാര്യ ഹൈക്കോടതിയെ സമീപിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments