Select Your Language

Notifications

webdunia
webdunia
webdunia
webdunia

എതിര്‍ക്കാന്‍ കഴിയില്ല, കൈപ്പിടിയിലെ ചെറുതോക്ക് പെണ്‍കുട്ടിയുടെ രഹസ്യ ഭാഗത്തായിരിക്കും ഉണ്ടാവുക, ഭയം വിട്ടകലും മുന്നേ അയാള്‍ തന്നെ കീഴ്പ്പെടുത്തിട്ടുണ്ടാകും - വെളിപ്പെടുത്തലുമായി പെണ്‍കുട്ടികള്‍

‘എതിര്‍ത്താല്‍ വെടിപൊട്ടുമെന്ന് ഉറപ്പ്, പേടിയായിരുന്നു പറയാന്‍’ - ഗുര്‍മീതിന്റെ ‘ലീലാവിലാസങ്ങള്‍’ വെളിപ്പെടുത്തി പെണ്‍കുട്ടികള്‍

എതിര്‍ക്കാന്‍ കഴിയില്ല, കൈപ്പിടിയിലെ ചെറുതോക്ക് പെണ്‍കുട്ടിയുടെ രഹസ്യ ഭാഗത്തായിരിക്കും ഉണ്ടാവുക, ഭയം വിട്ടകലും മുന്നേ അയാള്‍ തന്നെ കീഴ്പ്പെടുത്തിട്ടുണ്ടാകും - വെളിപ്പെടുത്തലുമായി പെണ്‍കുട്ടികള്‍
, ചൊവ്വ, 29 ഓഗസ്റ്റ് 2017 (12:36 IST)
ബലാത്സംഗ കേസില്‍ 10 വര്‍ഷം കഠിന തടവിന് വിധിക്കപ്പെട്ട ദേര സച്ചാ സൗദ തലവന്‍ ഗുർമീത് റാം റഹിം സിങിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടികള്‍. നിരവധി പേരെയാണ് ആള്‍ദൈവം ബലാത്സംഗം ചെയ്തിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് വഴങ്ങുന്നവരോടായിരുന്നു ഗുര്‍മീതിന് താല്‍പ്പര്യം. 
 
ആശ്രമത്തില്‍ എത്തുന്ന സുന്ദരികളായ പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഗുര്‍മീതിന് തന്റേതായ വഴികള്‍ ഉണ്ട്. അവരുടെ മാതാപിതാക്കളെ ആദ്യം കയ്യിലെടുക്കും. മകളെ ആശ്രമത്തിലേക്കയച്ചാല്‍ കുടുംബത്തിനുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് അവരെ വിശ്വസിപ്പിക്കും. ദൈവത്തോടൊപ്പം ഒരു ദിവസം ആശ്രമത്തില്‍ കഴിയാന്‍ കിട്ടുന്ന അവസരം പെണ്‍കുട്ടികള്‍ കളയാറുമില്ല.
 
എന്നാല്‍, ചില കുടുംബം നിവൃത്തികേടുകൊണ്ടാണ് മക്കളെ അയച്ചിരുന്നത്. ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ക്ക് ഭയമായിരുന്നു. താല്‍പ്പര്യമില്ലാത്തതിനാല്‍ ഇവര്‍ എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഗുര്‍മീതിന്‍റെ കിടപ്പറയിലേക്ക് ആനയിക്കപ്പെടുന്ന പെണ്‍കുട്ടിയെ (സന്യാസിനി എന്നാണവളെ ആശ്രമത്തിലുള്ളവര്‍ വിളിക്കുക) വരവേല്‍ക്കുന്നത് പട്ടു മെത്തയും ഒരു കൈത്തോക്കുമാണ്. 
 
എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഗുര്‍മീതിന്‍റെ കൈകള്‍ക്കുള്ളിലെ ആ കൈത്തോക്ക് പെണ്‍കുട്ടിയുടെ രഹസ്യ ഭാഗങ്ങളെ ഇക്കിളിപെടുത്തുന്നുണ്ടാവും. എതിര്‍ത്താല്‍ വെടിയുതിര്‍ക്കുമെന്ന ഭീഷണിയും ഉണ്ടാകും. ഭയത്തോടെയാകും പലരും സമ്മതിക്കുക. ഗുര്‍മീത് അറസ്റ്റിലായതോടെ പെണ്‍കുട്ടികള്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ത്തവ രക്തം ഓഫീസ് കാര്‍പ്പറ്റില്‍ വീണതിന് യുവതിക്ക് നേരിടേണ്ടി വന്നത് ഇങ്ങനെ !