എവിടെ പോയി ദൈവം? ക്ഷേത്രനടയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ദൈവസന്നിധിയിലും രക്ഷയില്ല; അമ്പലനടയില്‍ വെച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായി

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (10:43 IST)
ക്ഷേത്രനടയില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ കൂട്ടബലാത്സംഗ ചെയ്ത കേസില്‍ ക്ഷേത്രം കാവല്‍ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ പാചകക്കാരനെ പൊലീസ് തെരയുന്നു. സംഭവം വിവാദമായതോടെയാണ് പാചകക്കാരന്‍ ഒളിവില്‍ പോയത്.
 
മധുര ജില്ലയിലെ ഏറെ പ്രസിദ്ധമായ രാധാറാണി ക്ഷേത്രത്തില്‍ സെപ്തംബര്‍ 11നായിരുന്നു ദാരുണമായ സംഭവം നടന്നത്. ക്ഷേത്ര നടയിലെ ഹാളില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കി ക്ഷേത്രത്തിനുള്ളിലെ ഒഴിഞ്ഞ കോണിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 
 
സംഭവം നടന്നതിനു ശേഷം യുവതി തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. ആശയവിനിമയം ആയിരുന്നു പ്രധാന പ്രശ്നം. തുടര്‍ന്ന് ദ്വിഭാഷിയെ വിളിച്ചുവരുത്തി പരാതി കേള്‍ക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. സംഭവത്തില്‍ ക്ഷേത്രത്തില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ ആയിട്ടു കൂടി യുവതിയെ രക്ഷപെടുത്താന്‍ ദൈവം എത്തിയില്ലേ എന്നു തുടങ്ങിയ പ്രചരണങ്ങളും ആഗ്രയില്‍ നടക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments