ജനരക്ഷായാത്രയിൽ നിന്നും അമിത് ഷാ മുങ്ങാൻ കാരണം മകൻ, സ്വയം രക്ഷ തന്ത്രങ്ങൾ മെനയാൻ ഡൽഹിയിലേക്ക് പറന്നു; പിന്തുണച്ച് പാർട്ടി

ജനരക്ഷാ യാത്രയിൽ നിന്നും അമിത് ഷാ മുങ്ങിയത് സ്വയം രക്ഷ തീർക്കാൻ

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (08:16 IST)
നഷ്ടങ്ങളിൽ നിന്നും അത്ഭുത വളർച്ചയുടെ ഘട്ടത്തിലെത്തിയ മകന്റെ കമ്പനിയെ രക്ഷിക്കാനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ നിന്നും മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഡൽഹിയിലേക്ക് പറന്നത്. ജെയ് ഷായുടെ പേരിൽ പുറത്തുവരുന്ന ആരോപണങ്ങൾ ആളിക്കത്തിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. 
 
ജെയ് ഷായുടെ കമ്പനിയുടെ അഭൂതപൂർവ വളർച്ചയെ കുറിച്ചു ‘ദ് വയർ’ വാർത്താ വെബ്സൈറ്റ് അന്വേഷണം നടത്തുന്നതായി അമിത് ഷായ്ക്കു വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇതിനിടയിലാണ് അമിത് ഷാ കേരളത്തിലെ ജനരക്ഷാ യാത്രയ്ക്കായി എത്തുന്നത്. എല്ലാം കൈവിട്ടു പോകുമെന്ന് തോന്നിയതോടെ ജയ് ഷാ പിതാവിനെ വിവരമറിയിച്ചു. ഇതേ തുടർന്നാണ് അമിത് ഷാ പിണറായിയിലെ പരിപാടി ഉപേക്ഷിച്ചു ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രവിശങ്കർ പ്രസാദ്, പീയുഷ് ഗോയൽ എന്നിവരുമായി കൂടിയാലോചനകളിൽ മുഴുകിയത്.
 
നിയമപരമായി ഒരു നടപടികളും ജയ് ഷായുടെ പെട്ടന്നുള്ള ബിസിനസ് നേട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അമിത് ഷായുടെ പദവി മകൻ എപ്പോഴെങ്കിലും തണലായി ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments