Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും: ബിജെപി മുന്നില്‍, തൊട്ട് പുറകില്‍ ശിവസേന

ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും: ബിജെപി മുന്നില്‍; ഞെട്ടിക്കുന്ന വിവരം പുറത്ത് !

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (11:16 IST)
സ്ത്രീ സുരക്ഷ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമാണ്. സ്ത്രീ സുരക്ഷ ഇപ്പോഴും വെല്ലുവിളിയായി തന്നെ തുടരുകയാണ്. സ്ത്രീകളെ ആക്രമിക്കുന്നതിലും അപമാനിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും പങ്കുണ്ട്. ഇതുസംബന്ധിച്ച പുതിയ കണക്ക് പുറത്തുവിട്ടരിക്കുകയാണ് സര്‍ക്കാരിതര സംഘടനയായ അസോസിയേഷന്‍ ഫോണ്‍ ഡെമോക്രാറ്റിക് റിഫോംസ്. 
 
സ്ത്രീകളെ ആക്രമിച്ചതില്‍ പാര്‍ലമെന്റംഗങ്ങളും നിയമസഭാ അംഗങ്ങളുമുണ്ട്. നിയമസഭാ അംഗങ്ങളാണ് കൂടുതല്‍. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകള്‍ ഇവര്‍ക്കെതിരേയുണ്ട്. മൊത്തം 51 നിയമസാമാജികരാണ് സ്ത്രീകളെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. 
 
പാര്‍ട്ടി തിരിച്ച് ഈ കണക്ക് നോക്കുമ്പോള്‍ ബിജെപിയാണ് മുന്നില്‍. 14 പേരും ബിജെപി നേതാക്കളാണ്. ശിവസേന തൊട്ടുപിന്നിലുണ്ട്. ഏഴ് നേതാക്കള്‍ ശിവസേനയുടേതും ആറ് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേതുമാണ്. ബലാല്‍സംഗം ചെയ്യുക, തട്ടിക്കൊണ്ടുപോകുക, നിര്‍ബന്ധിച്ച് വിവാഹം ചെയ്യുക, തുടങ്ങിയ കേസുകളിലാണ് ഇവര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.
 
തിരഞ്ഞെടുപ്പ് വേളയില്‍ നേതാക്കന്മാര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ചാണ് എഡിആര്‍ ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 774 എംപിമാരുടെയും 4078 എംഎല്‍എമാരുടെയും സത്യസാങ്മൂലം പരിശോധിച്ചു. രാജ്യത്തെ മൊത്തം എംഎല്‍എമാരെയും എംപിമാരെയും കണക്കെടുത്താല്‍ 33 ശതമാനം പേരും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

അടുത്ത ലേഖനം
Show comments