Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുനന്ദ പുഷ്കര്‍ മരിച്ചുകിടന്ന മുറി അടച്ചിടുന്നത് വന്‍ നഷ്ടം, കട്ടിലും ബെഡും മാറ്റാന്‍ അനുമതി

സുനന്ദ പുഷ്കര്‍ മരിച്ചുകിടന്ന മുറി അടച്ചിടുന്നത് വന്‍ നഷ്ടം, കട്ടിലും ബെഡും മാറ്റാന്‍ അനുമതി
ന്യൂഡല്‍ഹി , ശനി, 22 ജൂലൈ 2017 (16:17 IST)
ശശി തരൂര്‍ എം‌പിയുടെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ചുകിടന്ന ന്യൂഡല്‍ഹി ലീലാ പാലസ് ഹോട്ടലിലെ മുറി അനിശ്ചിതകാലത്തേക്ക് അടച്ചിടാനാവില്ലെന്ന് കോടതി. ഈ സ്യൂട്ട് തുറന്നുകൊടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
 
ഹോട്ടല്‍ മാനേജുമെന്‍റിന്‍റെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന്‍റെ പേരില്‍ ഈ ഹോട്ടല്‍ മുറി അനിശ്ചിതമായി അടച്ചിട്ടിരിക്കുന്നതുമൂലം വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായി ഹോട്ടല്‍ മാനേജുമെന്‍റ് വാദിച്ചിരുന്നു.
 
2014 ജനുവരി 17ന് സുനന്ദ പുഷ്കറിനെ ലീലാ പാലസിലെ 345 എന്ന നമ്പരിലുള്ള മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നുമുതല്‍ ഈ മുറി പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.
 
പ്രതിദിനം 50000 രൂപയാണ് ഈ മുറിയുടെ വാടക. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഈ മുറിയില്‍ പലതവണ പരിശോധനകള്‍ നടന്നിരുന്നെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി ഈ മുറിയില്‍ ഒരു പരിശോധനയും പൊലീസ് നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അനിശ്ചിതമായി ഈ മുറി അടച്ചിടാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
 
ഈ മുറിയില്‍ തുടര്‍ന്നുള്ള അന്വേഷണത്തിന് ആവശ്യമുള്ള വസ്തുക്കള്‍ വേണമെങ്കില്‍ മറ്റൊരു മുറിയിലേക്ക് മാറ്റാമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം വിന്‍സന്റ് എംഎല്‍എ അറസ്‌റ്റില്‍