‘ക്ഷമിക്കണം, ഞാന്‍ ഇന്ന് രാവിലത്തെ പത്രം വായിച്ചിട്ടില്ല’; മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് നിതീഷ് കുമാര്‍

‘ക്ഷമിക്കണം, ഞാന്‍ ഇന്ന് രാവിലത്തെ പത്രം വായിച്ചിട്ടില്ല’; അമിത് ഷായുടെ മകനെതിരായ ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് നിതീഷ് കുമാര്‍

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (09:34 IST)
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ സാമ്പത്തിക ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തെ പരിഹസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.  ‘ക്ഷമിക്കണം, ഞാനിന്ന് രാവിലത്തെ പത്രം വായിച്ചിട്ടില്ല. അതുകൊണ്ട് പ്രതികരിക്കുന്നത് ശരിയല്ല.’ എന്നായിരുന്നു ജെയ് ഷായ്‌ക്കെതിരായ ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് നിതീഷ് കുമാര്‍ പറഞ്ഞത്. തനിക്ക് കമ്പനികളില്‍ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും നിതീഷ് പറഞ്ഞു.
 
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിയുടെ വരുമാനം 1600 മടങ്ങ് വര്‍ധിച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് വന്നത്. അതേസമയം നഷ്ടങ്ങളിൽ നിന്നും അത്ഭുത വളർച്ചയുടെ ഘട്ടത്തിലെത്തിയ മകന്റെ കമ്പനിയെ രക്ഷിക്കാനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ നിന്നും മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഡൽഹിയിലേക്ക് പറന്നതെന്ന് വാര്‍ത്തയായിരുന്നു. ജെയ് ഷായുടെ പേരിൽ പുറത്തുവരുന്ന ആരോപണങ്ങൾ ആളിക്കത്തിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments