Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല ദേവപ്രശ്നത്തെക്കുറിച്ച്-4

ശബരിമല ദേവപ്രശ്നം  ചന്ദ്രഹരി വിധിപ്രകാരമൊ യജ്ഞോപവീതം ഷഡ￉ര്‍ശന
ശബരിമല ദേവപ്രശ്നം വിധിപ്രകാരമൊ? -4

കണ്ടു ചര്‍ച്ച ചെയ്തപ്പോഴേ എനിക്കും ബാക്കിയുള്ളവര്‍ക്കും മനസ്സിലായുള്ളു"

തുടര്‍ന്ന ് ജ്യോത്സ്യന്‍ പണിക്കരുടെ നിമിത്ത വ്യാഖ്യാനം നല്‍കിയിരിക്കുന്നത് (പുറം 89 കോളം)ശ്രദ്ധിക്കണം. ശബരിമലക്ഷേത്രവുമായി ബന്ധപ്പെട്ടിരുന്ന അല്ലെങ്കില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന ആര്‍ക്കൊക്കെയോ മരണം താമസംവിനാ സുനിശ്ഛിതമാണ് എന്നുള്ളതിന്‍റെ ദേവ സൂചനയാണത്രെ ദേവസന്നിധിയില്‍ ഒരു ബ്രാഹ്മണന്‍റെ യജ്ഞോപവീതം പൊട്ടല്‍...'

നിമിത്ത വ്യാഖ്യാനത്തിലെ ഏറ്റവും വലിയ ഫലിതം.

ഭട്ടതിരിപ്പാടും ജ്യോത്സ്യനും ചേര്‍ന്ന് അവതരിപ്പിക്കുന്നത് വലിയ ഫലിതമാണ്. ജ്യോത്സ്യന്‍ ഊഹാപോഹപടുവായിരിക്കണെമെന്ന ് ശാസ്ത്രം ലക്ഷണം പറയുന്ന ു. എങ്ങനെയുള്ള ജ്യോത്സ്യനാണ് ഊഹാപോഹം ചെയ്യേണ്ടത്?

വേദവേദാംഗാദി ശാസ്ത്രങ്ങളും ഷഡ￉ര്‍ശനങ്ങളും പഠിച്ച് യോഗചിത്തനായ ജ്യോത്സ്യന്‍റെ ഊഹാപോഹമാണ് നിമിത്തത്തിന് ദൈവീകമായ വ്യാഖ്യാനം സാദ്ധ്യമാക്കുന്നത്. അറിവില്ലാത്തവന്‍ ജല്‍പനം നടത്തുത് യുക്തിഭംഗം പ്രകടമാക്കും. പൂണൂല്‍ പൊട്ടുത് മരണസൂചകമാകുതെങ്ങനെ?

അയ്യപ്പസിധിയില്‍ ജ്യോത്സ്യനെ അനുഗമിച്ചുപോയ ഏക ഭട്ടതിരിപ്പാടിന്‍റെ പൂണൂല്‍ സ്വാമിയുടെ മുന്‍പില്‍ വെച്ച് തന്നെ പൊട്ടുന്ന ു. ഈ നിമിത്തം വ്യക്തിനിഷ്ഠമോ പ്രശ്നവിചാര സംബന്ധമോ? എന്ന് നാം ആലോചിക്കണം.

1.ജ്യോത്സ്യരുടെ മുന്‍പിലല്ല ഇത് സംഭവിച്ചത്. സന്നിധിയില്‍ തൊഴുതുനി ന്ന ജ്യോത്സ്യര്‍ അത് കണ്ടതുമില്ല. അപ്പോള്‍ അത് എങ്ങനെ പ്രശ്നസംബന്ധമായ നിമിത്തമാകും?

2.പൂണൂല്‍ വ്യക്തിസംബന്ധമായ ദ്വിജത്വ സൂചനയാണ്. ജന്മ (ദേഹപ്രാപ്തിയുടെ) സൂചനയല്ല. അതുകൊണ്ട് തന്നെ പൂണൂല്‍ പൊട്ടുന്നത് ദേഹനാശമോ മരണമോ സൂചിപ്പിക്കുന്നില്ല.

ദ്വിജത്വം അഥവാ വ്യക്തിയുടെ ബ്രാഹ്മണ്യത്തിന്‍റെ നാശമാണ് ഭഗവാന്‍ ഭട്ടതിരിപ്പാടിനെ സൂചിപ്പിച്ചത്. താരകബ്രഹ്മസ്വരൂപവുമായി ബ്രാഹ്മണനെ ബന്ധിപ്പിക്കു ന്ന പൊക്കിള്‍കൊടിയാണ് പൂണൂല്‍.

അങ്ങനെയുള്ള പൂണൂല്‍ അഥവാ ഭട്ടതിരിയുടെ ആത്മാവിന്‍റെ പൊക്കിള്‍കൊടിയാണ് അയ്യപ്പസ്വാമി ഖണ്ഡിച്ചത്. വ്യാജദേവപ്രശ്നത്തിന് ഇടനിലക്കാരനായ വ്യക്തിക്ക് കൂട്ട്യൂണി് സിധിയില്‍ കളങ്കമാര്‍ മനസ്സോടെ കയറിയ ഭട്ടതിരിക്ക് അയ്യപ്പസ്വാമി നല്‍കിയ നിമിത്തമാണ് പൂണൂല്‍ പൊട്ടിയത്. നിന്‍റെ ബ്രാഹ്മണത്വം നഷ്ടമായിരിക്കുന്ന ു എന്ന് മാത്രമാണ് അതിന് സാദ്ധ്യമായ വ്യാഖ്യാനം.

3.അയ്യപ്പനെക്കൊണ്ട് ആണയിട്ട് കള്ളപ്രശ്നത്തിന് വെള്ളപൂശല്‍ ലേഖനമെഴുതിയ ഭട്ടതിരിക്ക് അയ്യപ്പ ദര്‍ശനത്തിന് അര്‍ഹതയില്ലെന്ന് അയ്യപ്പന്‍ നല്‍കിയ വെളിപ്പെടുത്തലാണ് പൂണൂല്‍ പൊട്ടിയതും ചീത്തവിളിച്ച് പുറത്താക്കപ്പെട്ടതും.

ആ വിവരം ഭട്ടതിരിയെക്കൊണ്ട് തന്നെ എഴുതിച്ച് മലയാളഭൂമിയെ അറിയിപ്പിച്ചതാണ് അയ്യപ്പസ്വാമിയുടെ മായാവിലാസം. സ്വാമിയേ ശരണമയ്യപ്പ!

(4)ഭട്ടതിരിപ്പാടിന് കി ട്ടിയ ബന്ധനയോഗം - ജ്യോത്സ്യന്‍റെ കൂടെപ്പോയ ഇടപാടുകാര്‍ രാത്രിയില്‍ താമസസ്ഥലത്ത് കാട്ടുന്ന വിഢ്ഢിത്തം നിമിത്തമാകുമോ? കള്ളക്കഥകള്‍ നിരത്തി കള്ളപ്രശ്ന ത്തിനും ഇടപാടുകാരനും ജ്യോത്സ്യനും വെള്ളപൂശാന്‍ ശ്രമിക്കുകയാണ് തന്ത്രികിടാവ്..

ജ്യോതിഷത്തെക്കുറിച്ചോ, ദേവപ്രശ്നത്തെക്കുറിച്ചോ അറിവില്ലാത്ത സാമാന്യജനങ്ങളെ പൈങ്കിളി ലേഖനത്തിലൂടെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമമാണ് തന്ത്രി കണ്ഠരര് മോഹനരെ കര്‍മ്മവിലോപം കൊണ്ട് അതിലംഘിക്കു ന്ന പൂണൂല്‍ നഷ്ടപ്പെട്ട ഈ ചേന്നാസ് തന്ത്രി ചെയ്തിരിക്കുത്.

തന്‍റെ വ്യാജപ്രസ്താവങ്ങള്‍ക്ക് ആമുഖമായി അദ്ദേഹം പറയുത് ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാടിന്‍റെ പാരമ്പര്യവും അതിനാല്‍ കള്ളം ചെയ്യുവാനോ പറയുവാനോ ചിന്തിക്കാനോ ആകാത്ത പുണ്യചരിതനും ആണെന്നാണ്. ഈ ന്യായം തെറ്റാണെന്ന ് ലേഖകന്‍ തന്നെ പുറം 89 ല്‍ കൂടുതല്‍ മഹത്തായ പാരമ്പര്യമുള്ള താഴമ തന്ത്രി കണ്ഠരര് മോഹനരെ ചിത്രവധം ചെയ്യുതിലൂടെ സ്ഥാപിക്കുന്നു.

ജന്മം കൊണ്ടും പാരമ്പര്യം കൊണ്ടും ആരും ബ്രാഹ്മണനാകുന്നില്ലെന്ന സത്യം നല്ല ബ്രാഹ്മണന് തിട്ടമാണ്. പാരമ്പര്യം പറഞ്ഞ് ബ്രാഹ്മണ്യത്തിനും സത്യസന്ധതക്കും ആണയിടുവന്‍ തന്‍റെ ഉള്ളിലെ ചെന്നായയെ മാന്‍തോലണിയിച്ച് പിത്തലാട്ടം നടത്തുകയാണ്.

ഇദ്ദേഹം പറഞ്ഞുണ്ടാക്കിയിരിക്കുന്ന സംഗതികളൊന്നും തന്നെ ദേവപ്രശ്നത്തില്‍ രാശിയാലോ ഗ്രഹങ്ങളാലോ വ്യക്തമായ കാര്യങ്ങളല്ല. കേട്ടറിവുകളെ ആസ്പദമാക്കി ഭക്തജനങ്ങളെ കബളിപ്പിക്കുന്നത് ദേവപ്രശ്നം നടത്തുന്ന ചില വിദ്വാന്മാരുടെ കള്ളക്കളിയാണ്.

ആ കള്ളക്കളിയാണ് പണിക്കര്‍ ജയമാലയുടെ ഫാക്സ് വരുത്തിയും കോട്ടുംസ്യൂട്ടുമി ട്ടവന്‍റെ ബന്ധനയോഗം പറഞ്ഞും കളിക്കാന്‍ ശ്രമിച്ചത്.

കലാകൗമുദിയില്‍ പ്രശ്നത്തിന്‍റെ സാങ്കേതിക വശങ്ങള്‍ സംബന്ധിച്ച് ഈ ലേഖകന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് പണിക്കര്‍ക്ക് മറുപടി ഇല്ലല്ലോ? വീണിടത്ത് കിടന്നുരുളുക വിദ്യയാക്കി ജയമാല യില്‍ നിന്നും കേട്ടറിഞ്ഞ സ്ത്രീസ്പര്‍ശം കൊണ്ട് വിവാദം സൃഷ്ടിച്ച് തന്‍റെ പ്രമാദങ്ങളെ ഒളിച്ചു വെക്കാനാണ് ശ്രീ. പണിക്കര്‍ ശ്രമിച്ചത്.

എന്നാല്‍ അയ്യപ്പസ്വാമി പ്രശ്നത്തിന് മുമ്പ് തന്നെ ഈ പ്രശ്നം വ്യാജവും അശുഭവുമാണെ് നോട്ടീസ് നല്‍കുകയും തുടര്‍ന്നുള്ള സംഭവങ്ങളാല്‍ ഇക്കാര്യം അസിഗ്ദ്ധമായി സ്ഥാപിക്കുകയും ചെയ്തിരിക്കുന്ന ു.

(തുടരും)

Share this Story:

Follow Webdunia malayalam