Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രോയിഡ്: സ്വപ്നങ്ങളുടെ വ്യാഖ്യാതാവ്

ടി ശശി മോഹന്‍

ഫ്രോയിഡ്: സ്വപ്നങ്ങളുടെ വ്യാഖ്യാതാവ്
FILEFILE
മനുഷ്യമനസ്സിന്‍റെ ഉരുട്ടറകളിലേക്ക് വെളിച്ചം വീശുന്ന ഒരു ഗ്രന്ഥവുമായിട്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ വരവ് വിയന്ന (ഓസ്ട്രിയ) യിലെ ഒരു ഡോക്ടറായിരുന്ന സിഗ്‌മണ്ട് ഫ്രോയിഡിന്‍റെ (1856-1939) സ്വപ്നവ്യാഖ്യാനം എന്ന ഈ ഗ്രന്ഥത്തിന്‍റെ പ്രകാശനം ആധുനിക മനശാസ്ത്രജ്ഞന്‍റെ പ്രാരംഭ ദിശയിലെ അതിപ്രധാനമായ സംഭവമായി എണ്ണപ്പെടുന്നു.

മനുഷ്യന് ബോധമനസ്സ് മാത്രമല്ല ഉപബോധ മനസ്സുകൂടിയുണ്ട് എന്ന കണ്ടുപിടിത്തമായിരുന്നു ഫ്രോയിഡിന്‍റെ ആശയങ്ങളുടെ അടിസ്ഥാനം. മനോരോഗികളെ പീഢിപ്പിച്ചു ചികിത്സിക്കുന്ന അപരിഷ്കൃത സംപ്രദായത്തിന് പകരം അവരെ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിക്കുകയും അങ്ങനെ അവരുടെ മനസ്സിന്‍റെ അവസ്ഥകളെ വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു രീതി അദ്ദേഹം ആരംഭിച്ചു.

ഇതിനു മാനസികാപഗ്രഥനം (സൈക്കോ അനാലിസിസ്) എന്ന പേരും അദ്ദേഹം നല്‍കി. മാനസികാസ്വാസ്ഥ്യങ്ങള്‍ ശാരീരിക രോഗങ്ങളായിപ്പോലും പ്രത്യക്ഷപ്പെടാനിടയുണ്ടെന്നും അദ്ദേഹം കണ്ടുപിടിക്കുകയുണ്ടായി.

സ്വപ്നങ്ങള്‍ക്കു പിന്നിലും ഉപബോധമനസ്സിന്‍റെ പ്രവര്‍ത്തനമുണ്ടെന്ന് ഫ്രോയിഡ് ചൂണ്ടിക്കാട്ടി. സ്വപ്നങ്ങള്‍ വരാന്‍ പോകുന്ന സംഭവങ്ങളുടെ സൂചനയോ ശാരീരികാസ്വാസ്ഥ്യങ്ങളുടെ പ്രതികരണമൊ മാത്രമാണെന്നാണു കരുതപ്പെട്ടിരുന്നത്.

എന്നാല്‍ സാംസ്കാരികവും സാമൂഹ്യവുമായ കാരണങ്ങളാല്‍ മനുഷ്യന്‍ സ്വയം അടിച്ചമര്‍ത്തുന്നതോ അല്ലെങ്കില്‍ അവന്‍ അറിയാതെ അവന്‍റെ ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്നതോ ആയ വികാരങ്ങളാണ് വികാരങ്ങളാണ് പലപ്പോഴും പുറത്തുവരുന്നതെന്ന് ഫ്രോയിഡ് കണ്ടെത്തി.
webdunia
FILEFILE


ഉറങ്ങിക്കിടക്കുന്ന മനുഷ്യനെ ഉണര്‍ത്താതെ തന്നെ അവന്‍റെ മാനസിക സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്താന്‍ മനസ്സ് സ്വയം നടത്തുന്ന ഒരു ശ്രമം കൂടിയാണ് സ്വപ്നമെന്നും അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ നാം സ്വപ്നത്തില്‍ കാണുന്ന പലതും നാം പ്രത്യക്ഷത്തില്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ആശയങ്ങളുടെയോ ചിന്തകളുടെയോ അഭിലാഷങ്ങളുടെയോ പ്രതീകങ്ങളത്രേ.


webdunia
FILEFILE
അന്നത്തെ സമൂഹത്തെ ഞെട്ടിപ്പിച്ച മറ്റൊരു ആശയം കൂടി ഫ്രോയിഡ് അവതരിപ്പിക്കുകയുണ്ടായി - മനുഷ്യന്‍റെമാനസിക വ്യാപാരങ്ങളുടെ ഉറവിടം പ്രാഥമികമായി അവന്‍റെ ലൈംഗികതയാണെന്നും മാതാപിതാക്കളോടുള്ള കുട്ടികളുടെ സമീപനത്തിലും പ്രതികരണങ്ങളിലും പോലും ലൈംഗികത കാണാന്‍ കഴിയുമെന്നും അദ്ദേഹം വാദിച്ചു.

മുതിര്‍ന്നവരില്‍ പലരുടെയും മാനസികാസ്വാസ്ഥ്യങ്ങള്‍ക്കിടയില്‍ ചെറുപ്പകാലത്ത് അവര്‍ അടിച്ചമര്‍ത്തിയ ലൈംഗിക വികാരങ്ങള്‍ അദ്ദേഹം കണ്ടെത്തി.മനുഷ്യര്‍ സംസാരിക്കുമ്പോഴോ എഴുതുമ്പോഴോ മറ്റു പ്രവൃത്തികള്‍ ചെയ്യുമ്പോഴോ വന്നുപോകുന്ന പിഴവുകള്‍, ഓര്‍മ്മക്കുറവ് എന്നിവ സാധാരണ നിസ്സാരമായി അവഗണിക്കപ്പെടുകയാണല്ലോ പതിവ്.

എന്നാല്‍ അവയ്ക്കുപോലും അര്‍ത്ഥമുണ്ടെന്നായിരുന്നു ഫ്രോയിഡിന്‍റെ അഭിപ്രായം. അനെകം ഗ്രന്‍റങ്ങളിലൂടെ അദ്ദേഹം തന്‍റെ ആശയങ്ങള്‍ ലോകത്തിന്‍റെ മുമ്പാക അവതരിപ്പിച്ചു.

സാഹിത്യ കൃതികളുടെ പുതിയ വ്യാഖ്യാനത്തിലും മനുഷ്യമനസിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പുതിയ കൃതികളുടെ നിര്‍മ്മാണത്തിനും ഫ്രോയിഡിന്‍റെ മന:ശാസ്ത്രാശയങ്ങള്‍ ഉത്തേജനം നല്‍കിയിട്ടുണ്ട്.

ഫ്രോയിഡിന്‍റെ ചില സിദ്ധന്തങ്ങളെ അന്നത്തെ സമൂഹം മാത്രമല്ല, അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരായിരുന്ന രണ്ടു മന:ശാസ്ത്രജ്ഞര്‍ പോലും എതിര്‍ക്കുകയുണ്ടായി. ഓസ്ട്രിയക്കാരന്‍ തന്നെയായ ആല്‍ഫ്രഡ് അഡ്ലര്‍, സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ കാള്‍ ഗുസ്താഫ് യുംഗ് എന്നിവരാണിവര്‍. ലൈംഗികതയിലുള്ള ഫ്രോയിഡിന്‍റെ ഊന്നലാണ് കഠിനമായ എതിര്‍പ്പിനു പാത്രമായത്.

Share this Story:

Follow Webdunia malayalam