വാർത്തകളിൽ മുഴുവൻ ദിലീപ് മയം! - കാരണമിത്

ദിലീപിന് കണ്ടകശനി ആരംഭിച്ചത് അന്നു മുതലായിരുന്നു!

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (16:46 IST)
2017 ഫെബ്രുവരി 17നു കേരളം ഉണർന്നത് കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടുവെന്ന വാർത്ത കേട്ടായിരുന്നു. ദിലീപിന്റെ കണ്ടകശനി ആരംഭിച്ചതും അന്നു മുതൽ തന്നെ. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെടുകയും ദിവസങ്ങൾ കഴിയും മുൻപേ സംഭവത്തിൽ ദിലീപിന്റെ പേര് ഉയർന്നു വരികയും ചെയ്തു. 
 
ദിവസങ്ങൾക്കുള്ളിൽ തന്നെ മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതോടെ കുറച്ച് മാസങ്ങൾ കേസും അന്വേഷണവും ഒക്കെയായി പോയി. ഇതിനിടയിൽ ദിലീപും ഭാര്യ കാവ്യാ മാധവനും അടക്കമുള്ളവർ ദുബായിൽ പോവുകയും ദിലീപ് ഷോ ഗംഭീരമായി നടത്തുകയും ചെയ്തു. 
 
എന്നാൽ, ജൂലായ് 10ന് കൃത്യമായി പറഞ്ഞാൽ നടി ആക്രമിക്കപ്പെട്ടശേഷം 5 മാസം തികയുമ്പോൾ കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തു. പീഡനത്തിനു ക്വട്ടേഷൻ കൊടുത്തു എന്നതായിരുന്ന്ഉ പൊലീസ് കണ്ടെത്തിയത്. മലയാള സിനിമലോകം ഒന്നാകെ ഞെട്ടിയ ദിവസമായിരുന്നു അത്. കേസിൽ കാവ്യയുടെയും നാദിർഷായുടെയും പേരുകൾ ഉയർന്നു വന്നു. ഇരുവരും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. 
 
അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം പല തവണ ജാമ്യത്തിനായി താരം ശ്രമിച്ചെങ്കിലും കേസ് അതിഗൗരവമാണെന്ന് കണക്കിലെടുത്ത് 3 തവണ കോടതി ജാമ്യം നിഷേധിച്ചു. ഒടുവിൽ ഒക്ടോബർ 3നു ഹൈക്കോടതി ജാമ്യം അനുവദിച്ചു. 85 ദിവസത്തെ ജയിൽവാസത്തിനുശേഷം തിരിച്ചെത്തിയ താരം വീണ്ടും സിനിമാ തിരക്കുകളിലേക്ക് നീങ്ങി. 
 
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ദിലീപിനെതിരെ സിനിമാമേഖലയിൽ ഉള്ളവർ നൽകിയിരിക്കുന്ന മൊഴി ശക്തമാണ്. കേസിൽ ദിലീപിനു രക്ഷപെടാൻ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്. ഏതായാലും വിധിക്കായി കാത്തിരിക്കുകയാണ് മലയാള സിനിമയും കേരളവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments