Webdunia - Bharat's app for daily news and videos

Install App

അമ്മ ചൈനക്കാരി, അച്ഛൻ റുമാനിയ, ജനിച്ചത് കാനഡയിൽ ജീവിക്കുന്നത് ബ്രിട്ടനിൽ: തരംഗമായി എമ്മ റാഡുകാനു

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (17:18 IST)
യുഎസ് വനിതാ ടെന്നീസ് സിംഗൾസ് കിരീടം നേടിയ ബ്രിട്ടന്റെ കൗമാര താരം എമ്മ റാഡുകാനുവിനെ ആഘോഷമാക്കി സോഷ്യൽ മീഡിയ. ഫൈനലിൽ കനേഡിയൻ താരം ലൈല ഫെർണാണ്ടസിനെ തോൽപ്പിച്ചുകൊണ്ട് മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻഡ് സ്ലാം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് 18കാരിയായ റാഡുകാനു സ്വന്തമാക്കിയിരുന്നു.
 
ഇപ്പോഴിതാ താരത്തിന്റെ ജീവിതം കൂടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സമൂഹം സ്വന്തം മതമെന്നും ജാതിയെന്നുമുള്ള കോളങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ലോകം അതിർവരമ്പുകളില്ലാതെ എത്രത്തോളം വിശാലമാണെന്ന് തെളിയിക്കുന്നതാണ് റാഡുകാനുവിന്റെ ജീവിതമെന്ന് സോഷ്യൽ മീഡിയ പറയുന്നു. ചൈനക്കാരിയായ അമ്മയ്ക്കും റുമാനിയക്കാരനായ അച്ഛനുമാണ് റാഡുകാനുവിനുള്ളത്.
 
2002 നവംബർ 13ന് ജനനം നടന്നത് കാനഡയിൽ. എന്നാൽ ജീവിക്കുന്നതും ടെന്നീസിൽ പ്രതിനിധീകരിക്കുന്നതും ബ്രിട്ടനിൽ. സങ്കുചിത ചിന്തകൾ ലോകമെങ്ങും പടരുമ്പോൾ ലോകത്തിന്റെ അതിർവരമ്പുകൾ വിശാലമെന്ന് തെളിയിക്കുന്ന റാഡുക്കാനുവിനെ ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് നാട്ടിലേക്ക് മടങ്ങി

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ എടുത്തിട്ടുണ്ടോ? പരിശീലനത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് കേരളം, സെമിയിൽ ഗുജറാത്തിനെതിരെ മികച്ച നിലയിൽ

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അടുത്ത ലേഖനം
Show comments