Webdunia - Bharat's app for daily news and videos

Install App

ജി എസ് ടി കാൽക്കുലേഷൻ ഇനി വിരൽതുമ്പിൽ, ജി എസ് ടി കാൽകുലേറ്ററുമായി കസിയോ

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (11:42 IST)
പല സ്ലാബുകളിലുള്ള ജി എസ് ടി തിട്ടപ്പെടുത്തി സാധനങ്ങളുടെയും സേവനങ്ങളുടെയും യഥാത്ഥ മൂല്യം മനസിലാ‍ക്കുക എന്നത് സാധാരണക്കർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തലവേദന പിടിച്ച പണിയാണ് എന്നാൽ ജി എസ് ടിയുടെ കണക്കുകൾ വിരതുമ്പിൽ സജ്ജമാക്കിയിരിക്കുകയാണ്  കാസിയോയുടെ പുതിയ ജി എസ് ടി കാൽകുലേറ്ററുകൾ.
 
ജി എസ് ടി ആഡ് ചെയ്യുന്നതിനായി പ്രത്യേകം ബട്ടണുകൾ സജ്ജീകരിച്ച കൽകുലേറ്ററുകളാണ് ഇന്ത്യൻ വിപണിക്കായി കാസിയോ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. എം ജെ 12 ജി എസ് ടി, എം ജെ 120 ജി എസ് ടി എന്നിങ്ങനെ രണ്ട്  മോഡലുകളാണ് കാസിയോ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എം ജെ 12 ജി എസ് ടിയ്ക്ക് 395 രൂപയും, എം ജെ 120 ജി എസ് ടിയ്ക്ക് 475 രൂപയുമാണ് വില. 
 
+0, +1, +2, +3, +4 എന്നിങ്ങനെ ഒരോ ജി എസ് ടി സ്ലാബുകൾക്കും പ്രത്യേകം ബട്ടണുകൾ കാൽക്കുലേറ്ററിൽ നൽകിയിട്ടുണ്ട്. യഥാക്രമം 0%, 5%, 12%, 18%, 28% എന്നീ ജി എസ് ടി സ്ലാബുകളെ സൂചിപ്പിക്കുന്നതാണ് ഈ ബട്ടണുകൾ. അതായത് ഒരു സാധനത്തിന്റെ വിലയിലേക്ക് ജി എസ് ടി ആ‍ഡ് ചെയ്യണമെങ്കിൽ തുകയടിച്ച ശേഷം ആ വസ്തു ഉൾപ്പെടുന്ന ജി എസ് ടി സ്ലാബിന്റെ ബട്ടണിൽ അമർത്തിയാൽ മാത്രം മതി.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments