Webdunia - Bharat's app for daily news and videos

Install App

ഇലക്ട്രിക് വാഹനങ്ങൾക്കായി കെഎസ്‌ഇബിയുടെ ചാർജിങ് സ്റ്റേഷനുകൾ; 2021 ഫെബ്രുവരി ആറുവരെ സൗജന്യമായി ചാർജ് ചെയ്യാം

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (13:59 IST)
സംസ്ഥാനത്ത് ഇലകട്രിക് വാഹനങ്ങൾക്കായി ചാർജിങ് കേന്ദ്രങ്ങൾ സജ്ജമാക്കി കെഎസ്ഇ‌ബി. ആദ്യ ഘട്ടത്തിൽ ആറ് കേന്ദ്രങ്ങളിലാണ് കെഎസ്ഇബി ചാർജിങ് ശൃംഖല ആരംഭിച്ചിരിയ്ക്കുന്നത്. തിരുവനന്തപുരത്തെ നേമം ഇലക്ട്രിക്കൽ സെക്ഷൻ, കൊല്ലത്തെ ഒലൈ, എറണാകുളത്ത് പാലാരിവട്ടം വൈദ്യുതി ഭവനം, തൃശൂരിലെ വിയൂർ സബ്സ്റ്റേഷൻ, കോഴിക്കോട് നല്ലളം സബ്സ്റ്റേഷൻ, കണ്ണൂരിലെ ചൊവ്വ സബ്സ്റ്റേഷൻ എന്നിവിടങ്ങളിലാണ് നിലവിൽ വൈദ്യുത വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചിരിയ്ക്കുന്നത്.
 
2021 ഫെബ്രുവരി ആറുവരെ കെഎസ്ഇ‌ബി ചാർജിങ് പോയന്റുകളിൽനിന്നും തികച്ചും സൗജന്യമായി വാഹനങ്ങൾ ചാർജ് ചെയ്യാം. നവംബർ മുതൽ ആറ് കേന്ദ്രങ്ങളിലും സേവനം സൗജന്യമായാണ് നൽകുന്നത്. 14 ജില്ലകളിലായി 56 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിയ്ക്കുകയാണ്. ഇതിൽ 12 എണ്ണം സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങുന്നത് കണക്കിലെടുത്താണ് സംസ്ഥാന വ്യാപകമായി ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിയ്ക്കുന്നത്. ഒരു ചാർജിങ് സ്റ്റേഷൻ ആരംഭിയ്ക്കാൻ ഏകദേശം മൂന്ന് കോടി രൂപ ചെലവ് വരും എന്നാണ് കണക്കാക്കപ്പെടുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments