Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെബ് ക്യാമറക്കണ്ണിന്‍റെ എത്തിനോട്ടം

ഇന്‍റര്‍നെറ്റ് ചാറ്റ് റൂമുകളില്‍ വെബ് ക്യാമറകള്‍
Lalu
ഇന്‍റര്‍നെറ്റ് ചാറ്റ് റൂമുകളില്‍ വെബ് ക്യാമറകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് പരാതി ഉയരുന്നു.ഇതിന്‍റെ ഫലമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗീക അതിക്രമങ്ങള്‍ക്ക് വിധേയരക്കുന്നുവെന്നും ആരോപണമുണ്ട്. അടുത്തയിടെ ഇംഗ്ലണ്ടിലെ ഗ്ലൌസെസ്റ്റര്‍ കോടതിയില്‍ ഇത്തരമൊരു കേസില്‍ ഉള്‍പെട്ട അന്‍പത്തിനാല്കാരന്‍ കുറ്റസമ്മതം നടത്തിയിരുന്നു.

ഇയാളും ഭാര്യയും ഗ്ലൌസെസ്റ്ററിലെ വീട്ടിലിരുന്ന് വെബ്ക്യാമറയുടെ മുന്നില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഈ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്ന ന്യുയോര്‍ക്കിലെ ഒരു ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ഈ കുട്ടിയുടെ മുത്തച്ഛനെ പ്രേരിപ്പിച്ചുവെന്നുമാണ് കേസ്. പെണ്‍കുട്ടിയും മുത്തച്ഛനുമായി ബന്ധപെടുന്നത് ഇവര്‍ ഇന്‍റര്‍നെറ്റിലൂടെ കണ്ടുവെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. ഇതേ കേസില്‍ ന്യുയോര്‍ക്ക് കോടതി ഈ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ലെന്‍ഡ്ഗ്രെന്‍ 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

കേസില്‍ പ്രതികളായ ഇംഗ്ലീഷുകാര്‍ റൊണാള്‍ഡ് എഡ്വേര്‍ഡ്സും ഭാര്യ ഡെന്നീസും ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നത് പതിവാക്കിയിരുന്നുവെന്ന് പ്രൊസിക്യൂഷന്‍ പറയുന്നു.തങ്ങളുടെ വീടിലെ കാമറയുടെ മുന്നിലിരുന്ന് ബന്ധപെടുകയായിരുന്ന ഇവര്‍ ആദ്യം പെണ്‍കുട്ടിയെ ലൈംഗീക ചേഷ്ടകള്‍ക്ക് പ്രേരിപ്പിച്ച ശേഷം മുത്തച്ഛനുമായി ബന്ധപെടാന്‍ പ്രേരണ നല്‍കിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ സാനിധ്യത്തില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു, പതിമൂന്ന് വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗീക ബന്ധത്തിന് പ്രേരിപ്പിച്ചു.

കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ചു തുടങ്ങിയ കുറ്റങ്ങളാണ് ദമ്പതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. റൊണാള്‍ഡ് കുറ്റം സമ്മതിച്ചുവെങ്കിലും ഭാര്യ് ഡെന്നീസ് കുറ്റം നിഷേധിച്ചു. ഈ സംഭവം നടക്കുമ്പോള്‍ റൊണാള്‍ഡിനൊപ്പം ഉണ്ടായിരുന്ന് സ്ത്രി താനല്ലെന്നാണ് ഡെന്നിസിന്‍റെ വാദം.എന്നാല്‍ താനും ഭര്‍ത്താവും മറ്റുള്ളവര്‍ക്ക് കാണാനായി കാമറയക്ക് മുന്നില്‍ ബന്ധപെടാറുണ്ടായിരുന്നുവെന്നും മറ്റുള്ളവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് കാണാറുണ്ടായിരുന്നുവെന്നും ഇവര്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ അമേരിക്കയിലെ പെണ്‍കുട്ടിയുമായി ഇവര്‍ നടത്തിയ സംഭാഷണത്തിന്‍റെ രേഖകള്‍ ഈ വാദം തെറ്റാണെന്ന് തെളിയിക്കുമെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ പറയുന്നു.ന്യുയോര്‍ക്കില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പെണ്‍ക്കുട്ടിയുടെ മുത്തച്ഛന്‍ ലെന്‍ഡ്ഗ്രെനാണ് കേസിലെ മുഖ്യ സാക്ഷി.അമേരിക്കന്‍ പോലീസ് 2004ല്‍ നടത്തിയ അന്വേഷണമാണ് ഈ സംഭവം വെളിച്ചത്ത് കൊണ്ട് വന്നത്.ആ വര്‍ഷം ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇത്തരം കേസുകളില്‍ ശക്തമായ നിയമനടപടികള്‍ ഉണ്ടാകുന്നത് ഇന്‍റര്‍നെറ്റ് ദുരുപയോഗം തടയാന്‍ സഹായകമാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപെടുന്നത്.

Share this Story:

Follow Webdunia malayalam