Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഗ്രാഫ്ടിങ്ങ്‌’ രജനിയുടെ നിറം മാറി

സണ്‍ലൈറ്റ്‌ രജനി ശിവാജി ഗ്രാഫ്ടിങ്ങ്‌
FILEFILE
രജനിയുടെ ശിവാജി കണ്ടവര്‍ക്കറിയാം ഒരു കൂടൈ സണ്‍ലൈറ്റ്‌.. എന്ന അടിപൊളി ഗാനരംഗത്തിന്‍റെ മാസ്‌മരിക ഭംഗിയേകുറിച്ച്. കൂട്ടത്തില്‍ കട്ടകറുപ്പനായ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് സായ്‌പ്പിന്‍റെ സ്റ്റൈലന്‍ വെളുപ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകര്‍ വാപൊളിച്ചതില്‍ അത്‌ഭുതമില്ല. പടത്തിന്‍റെ ചെലവില്‍ രജനിയെ വെളുപ്പിക്കാന്‍ ഏതാനും കോടി ചെലവാക്കി എന്ന് കരുതി ഒഴിയാന്‍ വരട്ടെ.

ഗ്രാഫ്ടിങ്ങ്‌ എന്ന കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്‌ സാങ്കേതികവിദ്യയായിരുന്നു രജനിക്കു വെള്ളക്കാരന്‍റെ തനതു നിറം നല്‍കിയത്. അനിമേഷന്‍ വിദഗ്ധര്‍ ഒരു വര്‍ഷേ‍ത്താളം പ്രയത്നിച്ചാണ്‌ ഇതിനുള്ള സാങ്കേതിക സാഹചര്യം സൃഷ്ടിച്ചത്‌. സംവിധായകന്‍ ശങ്കര്‍ തന്നെയാണ്‌ ഗ്രാഫ്ടിങ്ങ്‌ സാങ്കേതികവിദ്യ മുന്നോട്ട്‌ വച്ചത്‌.

രജനിയുടെ സ്കിന്‍ ടോണുമായി ചേരുന്ന ചര്‍മ്മമുള്ള ജാക്കി എന്ന യൂറോപ്യന്‍ നര്‍ത്തകിയെ കൊണ്ടു രജനി ഗാനരംഗത്തു ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യിക്കുകയായിരുന്നു. പിന്നീട് ജാക്കിയുടെ ചര്‍മ്മത്തിന്‍റെ നിറം രജനിയുടെ മുഖത്തേക്ക്‌ ഗ്രാഫ്ടിങ്ങ്‌ എന്ന സാങ്കേതികവിദ്യയിലൂടെ ഇന്ത്യന്‍ ആര്‍ട്സിലെ കലാകാരന്‍മാര്‍ പറിച്ചു വച്ചു.

ഗാനരംഗത്തിലെ ആറായിരത്തി എഴുനൂറോളം ഫ്രയിമുകളിലും ഇപ്രകാരം രജനിയുടെ നിറം പറിച്ചു നട്ടു. അത്യന്താധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലം ഉണ്ടെങ്കിലും ഈ നിറം മാറ്റല്‍ കടുപ്പമുള്ള പണിയായിരുന്നുവെന്ന്‌ ക്യാമറാമാന്‍ ആനന്ദ്‌ ഓര്‍ക്കുന്നു. ഇന്‍ഡോറിലും ഔട്ട് ഡോറിലും ലൈറ്റ്‌ വ്യത്യാസപ്പെടുമ്പോള്‍ ചര്‍മ്മത്തിന്‍റെ നിറത്തില്‍വ്യത്യാസം വരുന്നതും രജനിയുടെ മുഖ ചലനങ്ങള്‍ യൂറോപ്യന്‍ നര്‍ത്തകിയ്‌ക്ക് അനുകരിക്കാന്‍ കഴിയാത്തതുമായിരുന്നു തടസ്സം.

ശങ്കറിന്‍റെ മുന്‍ ചിത്രങ്ങളിലും സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ചെന്നൈയിലെ ഇന്ത്യന്‍ ആര്‍ട്സായിരുന്നു ഇക്കാ‍ര്യത്തില്‍ ശങ്കറിന്‍റെ സഹായി. അടിമുടി യൂറോപ്യന്‍ സ്റ്റൈലില്‍ സ്പെയിനില്‍ ചിത്രീകരിച്ച ഗാനരംഗത്തില്‍ അടിമുടി സായിപ്പ്‌ വേഷത്തിലാണ്‌ രജനി ആടിപ്പാടുന്നത്

കറുത്തവനായ രജനിയെ കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന്‌ നായിക പറയുമ്പോള്‍ ഫെയര്‍ ആന്‍റ് ലൗലി വാങ്ങി തേച്ച്‌ നായകന്‍ വെളുത്തു വരുന്നതായാണ് ഗാനരംഗം. ഇന്ത്യയില്‍ആദ്യമായാണ്‌ ഗ്രാഫ്ടിങ്ങ്‌ സാങ്കേതികവിദ്യ സിനിമയില്‍ ഉപയോഗിക്കുന്നത്‌ ഇതാദ്യമാണ്. സ്പെയിനില്‍ ആദ്യമായി ചിത്രീകരിച്ച ഇന്ത്യന്‍ ഗാനരംഗമാണെന്നതും നൃത്തചലനങ്ങള്‍ പ്രഭുദേവയുടേതെന്നതും പ്രത്യേകം തിരിച്ചറിയുക.

Share this Story:

Follow Webdunia malayalam