അഭിമന്യുവിന്റെ കൊലപാതകം; ഒളിച്ചുകളിച്ച് സർക്കാർ, പ്രതികള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ യുഎപിഎ ചുമത്തില്ല

സർക്കാരിന്റെ തീരുമാനത്തിൽ ഞെട്ടി വട്ടവട ഗ്രാമം

Webdunia
ബുധന്‍, 11 ജൂലൈ 2018 (11:22 IST)
മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിന്റെ കൊലപാതകത്തിൽ സർക്കാർ ഒളിച്ച് കളിക്കുന്നുവെന്ന് ആരോപണം. കൊലപാതകത്തിന് നേതൃത്വം നല്‍കിയ പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമം (യുഎപിഎ) ചുമത്തുന്നതിനോടു സിപിഎമ്മിനു വിയോജിപ്പ് അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.
 
കൊലയ്ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരുടെ സാന്നിധ്യം പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതിനാല്‍ യുഎപിഎ ചുമത്തി അന്വേഷണം എന്‍ഐഎയ്ക്ക് വിടാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. എന്നാൽ, കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയാണെങ്കിൽ അവർ യുഎപി‌എ ചുമത്തട്ടെയെന്ന തീരുമാനമാണ് സി പി എം സ്വീകരിച്ചിരിക്കുന്നത്. 
 
പ്രധാനപ്രതികൾ ഇന്ത്യ കടന്നതായി റിപ്പോർട്ടുണ്ട്. ഇവർക്കായി കേരള പൊലീസ് രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായം തേടും. കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിനു നേരിട്ടു വിദേശത്തേക്കു പോവാൻ സാങ്കേതിക തടസ്സമുള്ളതിനാൽ അന്വേഷണം എൻഐഎയ്ക്കു കൈമാറാനും ആലോചനയുണ്ട്. 
 
ഇതേസമയം, കൊലപാതകം ചെയ്‌ത ആളുകളെ പത്ത് ദിവസത്തിനകം പിടിച്ചില്ലെങ്കിൽ ആത്‌മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് പറഞ്ഞു. അഭിമന്യു വധത്തില ഏഴു പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഗൂഢാലോചനയും പ്രതികള്‍ക്കു സംരക്ഷണം നല്‍കിയെന്നുള്ള കുറ്റവുമാണ് ഇവരില്‍ ചുമത്തിയിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രീനന്ദ വഴുതി വീണതല്ല'; മരണത്തില്‍ കടയുടമയുടെ പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നു

നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവിനെതിരെ പോക്‌സോ കേസെടുത്തതോടെ പണി കിട്ടിയത് സിപിഎം നേതാക്കള്‍ക്ക്

ഉയര്‍ന്ന ചെലവ്, കുറഞ്ഞ ഔട്ട് പുട്ട്: വിജിലന്‍സ് ട്രൈബ്യൂണലുകളുടെ പ്രസക്തിയെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി

കണക്കില്‍പ്പെടാത്ത 54282 കോടി രൂപയുടെ ചെലവ്, മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിഎജി

സീറ്റിന്റെ എണ്ണം ഉറപ്പുപറയുന്നില്ല, ഭരണം ഉറപ്പെന്ന് എല്‍ഡിഎഫ്, 100ന് മുകളില്‍ സീറ്റോടെ അധികാരത്തിലെത്തുമെന്ന് യുഡിഎഫ്

അടുത്ത ലേഖനം
Show comments