52,841 രൂപയുടെ മദ്യബിൽ വൈറലായി, പുലിവാൽ പിടിച്ച് മദ്യശാല; മദ്യം വാങ്ങിയതിനും കേസ്

Webdunia
ചൊവ്വ, 5 മെയ് 2020 (14:27 IST)
ഏറെ കാലത്തെ ലോക്ക്ഡൗണിന് ശേഷം ഇന്നലെയായിരുന്നു ലോക്ക്ഡൗണിൽ അൽപം ഇളവുകൾ പ്രഖ്യാപിച്ചത്. പൊതുനിരത്തുകളിൽ ഇറങ്ങുന്നതിനും മദ്യം വാങ്ങുന്നതിനുമെല്ലാം അനുവാദം നൽകുന്ന തരത്തിലായിരുന്നു ഇളവുകൾ. എന്നാൽ ഇന്നലെ ഈ അവസരം പ്രയോജനപ്പെടുത്തി ബെംഗളൂരുവിൽ നിന്ന് 52,841 രൂപയ്‌ക്ക് മദ്യം വാങ്ങിയ ആളാണ് ഇപ്പോൾ കുരുക്കിലായിരിക്കുന്നത്. മദ്യം വാങ്ങിയ അമിതാവേശത്തിൽ ബിൽ ഇയാൾ വാട്‌സാപ്പിൽ ഷെയർ ചെയ്തിരുന്നു. ഇതാണിപ്പോൾ കുരുക്കായിരിക്കുന്നത്. സംഭവത്തിൽ കർണാടക എക്‌സൈസ് വകുപ്പ് പരിധിയിൽ കൂടുതൽ മദ്യം വിറ്റതിന് വിൽപ്പനശാലയ്ക്കും വാങ്ങിയയാൾക്കുമെതിരെ കേസെടുത്തു.
 
ചില്ലറ വിൽപ്പനശാലകളിൽ പ്രതിദിനം ഒരു ഉപഭോക്താവിന് 2.6 ലിറ്ററിൽ കൂടുതൽ വിദേശമദ്യമോ 18 ലീറ്ററിൽ കുടുതൽ ബീയറോ വിൽക്കരുതെന്നാണ് ചട്ടം. ഇത് ലംഘിച്ചതിനെതിരെയാണ് കേസ്.ബിൽ പ്രകാരം 13.5 ലീറ്റർ വിദേശമദ്യവും 35 ലീറ്റർ ബിയറുമാണ് ഇയാൾ വാങ്ങിയത്. എന്നാൽ ഒറ്റ ബില്ലാണെങ്കിലും എട്ടുപേരുടെ സംഘമാണ് മദ്യം വാങ്ങിയതെന്നാണ് ഉടമയുടെ വാദം.ബാങ്കിന്റെ ഒറ്റ കാർഡിലൂടെ വിൽപന നടത്തിയതിനാലാണ് ഒറ്റ ബിൽ നൽകേണ്ടിവന്നതെന്നാണ് വിശദീകരണം..ഇതിൽ അന്വേഷണം നടത്തിയ ശേഷമായിരിക്കും നടപടി. അതേസമയം കൂടുതൽ മദ്യം വാങ്ങിയതുമായി ബന്ധപ്പെട്ട സമാനമായ സംഭവങ്ങൾ വേറെയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഹോർമുസ് കടലിടുക്കിലെ ഇറാൻ നീക്കങ്ങൾക്ക് നേതൃത്വം നൽകിയ ഇറാൻ നാവികസേന മേധാവി അലിറെസ തങ്സിരിയെ വധിച്ചതായി ഇസ്രായേൽ

Bab al Mandeb: ഖാർഗ് ദ്വീപ് ആക്രമിച്ചാൽ ഇറാൻ ബാബ് അൽ മൻദബ് അടയ്ക്കും, ചരക്ക് നീക്കം വീണ്ടും തടസ്സപ്പെടും!, എണ്ണവില കത്തിക്കയറും

കരിങ്കടലില്‍ തുര്‍ക്കി കമ്പനിയുടെ എണ്ണ കപ്പലിന് നേരെ ആക്രമണം

അന്തിമ തെരഞ്ഞെടുപ്പ് ചിത്രം ഇന്ന് വ്യക്തമാകും; 257 നാമനിര്‍ദ്ദേശങ്ങള്‍ തള്ളി

അടുത്ത ലേഖനം
Show comments