Webdunia - Bharat's app for daily news and videos

Install App

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, ഒന്നിച്ച് ജീവിക്കാനല്ല മരിക്കാൻ! - രാത്രി പൊലീസ് ‘ഉണർന്നു’, പകൽ കമിതാക്കളും

ആത്മഹത്യ ചെയ്യാൻ ശ്രമിച്ചവരെ രക്ഷപ്പെടുത്തി പൊലീസ്

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (14:39 IST)
ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളെ രക്ഷപ്പെടുത്തി പൊലീസ്. കൊയിലാണ്ടി സ്വദേശികളാണ് ഇരുവരും. ഗുരുവായൂരിൽ ഉള്ള ഒരു ഹോട്ടൽ മുറിയിൽ നിന്നുമാണ് ഇവരെ പൊലീസ് രക്ഷപെടുത്തിയത്. കയ്യിലും കഴുത്തിലും ബ്ലേഡ് കൊണ്ട് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇവരെ പൊലീസ് ലോഡ്ജിന്റെ വാതിൽ ചവിട്ടിതുറന്ന് രക്ഷപെടുത്തുകയായിരുന്നു. 
 
മുതിർന്ന രണ്ട് മക്കളുടെ അമ്മയായി യുവതി വിവാഹിതനും അച്ഛനുമായ സഹപ്രവർത്തകനോടൊപ്പം ഇക്കഴിഞ്ഞ 11നാണ് നാടുവിട്ടത്. ഇരുവരും ഗുരുവായൂരിലേക്കായിരുന്നു യാത്ര തിരിച്ചത്. ഒന്നിച്ച് ജീവിക്കാനാകും ഒളിച്ചോടിയതെന്ന് കരുതിയ വീട്ടുകാർക്ക് തെറ്റി.
 
ഇരുവരും ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. ഇതോടെ പൊലീസ് ഗുരുവായൂർ ഉള്ള ലോഡ്ജുകളെല്ലാം അരിച്ചുപെറുക്കി. ഒരു ലോഡ്ജിൽ കൊയിലാണ്ടി വിലാസത്തിൽ രണ്ട് പേർ ഉണ്ടെന്ന അറിവിനെ തുടർന്നാണ് പൊലീസ് ഇവർ താമസിച്ച ലോഡ്ജിലെത്തിയത്. ഇരുവരും ആശുപത്രിയിലാണ്.  അപകടനില തരണം ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments