2017ലെ വാട്ട്സ് ആപ്പ് ചാറ്റുകൾ കുരുക്ക് ? ദീപികയെ ഉടൻ ചോദ്യം ചെയ്തേയ്ക്കും

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (11:07 IST)
മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് ബോളിവുഡിലെ പ്രമുഖരിലേയ്ക്ക് വ്യാപിയ്ക്കുന്നു. നടി ദീപിക പദുക്കോൻ ലഹരിമരുന്ന് ആവശ്യപ്പെട്ടതായി തെയിയ്ക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകൾ എൻസിബിയ്ക്ക് ലഭിച്ചതായാണ് വുവരം. താരം നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ദീപികയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
 
2017 ഒക്ടോബർ 28ന് നടി ദീപിക പദുക്കോൺ, മാനേജർ കരിഷ്മ പ്രകാശിനോട് ലഹരിമരുന്ന് ആവശ്യപ്പെട്ട് നടത്തിയ ചാറ്റ് വിവരങ്ങൾ എൻസിബിയ്ക്ക് ലഭിച്ചതായാണ് വിവരം. ഈ ചറ്റിൽ തന്നെ ഒരു റസ്റ്ററന്റിന്റെ പേരും പരാമർശിയ്ക്കുന്നുണ്ട്. ഈ റസ്റ്ററിൽ നടന്ന നിശാ പാർട്ടിയിൽ സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ എന്നിവരും ഫാഷൻ ഡിസൈനറായ സിമോൻ ഖംബാട്ടയെയും പങ്കെടുത്തിരുന്നു അതിനാൽ ഇവർക്കും ഉടൻ സമൻസ് നൽകിയേക്കും. 
 
ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെയും ടാലന്റ് മാനേജ്മെന്റ് കമ്പനി മേധാവി ധ്രുവ് ചിത്ഗോപേക്കറെയും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിയ്ക്കുന്നത്. ഡ്രുവ് മേധാവിയായ ക്വാൻ എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ ജീവനക്കാരിയാണ് കരിഷ്മ പ്രകാശ്. ഇതേ കമ്പനിയിലൂടെ സുശാന്തിന്റെ മാനേജറായ ജയ സാഹയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപിക ഉൾപ്പടെയുള്ള പ്രമുഖരിലേയ്ക്ക് അന്വേഷണം നീണ്ടത് എന്നാണ് വിവരം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments