Webdunia - Bharat's app for daily news and videos

Install App

2017ലെ വാട്ട്സ് ആപ്പ് ചാറ്റുകൾ കുരുക്ക് ? ദീപികയെ ഉടൻ ചോദ്യം ചെയ്തേയ്ക്കും

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (11:07 IST)
മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ് ബോളിവുഡിലെ പ്രമുഖരിലേയ്ക്ക് വ്യാപിയ്ക്കുന്നു. നടി ദീപിക പദുക്കോൻ ലഹരിമരുന്ന് ആവശ്യപ്പെട്ടതായി തെയിയ്ക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകൾ എൻസിബിയ്ക്ക് ലഭിച്ചതായാണ് വുവരം. താരം നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ദീപികയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
 
2017 ഒക്ടോബർ 28ന് നടി ദീപിക പദുക്കോൺ, മാനേജർ കരിഷ്മ പ്രകാശിനോട് ലഹരിമരുന്ന് ആവശ്യപ്പെട്ട് നടത്തിയ ചാറ്റ് വിവരങ്ങൾ എൻസിബിയ്ക്ക് ലഭിച്ചതായാണ് വിവരം. ഈ ചറ്റിൽ തന്നെ ഒരു റസ്റ്ററന്റിന്റെ പേരും പരാമർശിയ്ക്കുന്നുണ്ട്. ഈ റസ്റ്ററിൽ നടന്ന നിശാ പാർട്ടിയിൽ സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ എന്നിവരും ഫാഷൻ ഡിസൈനറായ സിമോൻ ഖംബാട്ടയെയും പങ്കെടുത്തിരുന്നു അതിനാൽ ഇവർക്കും ഉടൻ സമൻസ് നൽകിയേക്കും. 
 
ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെയും ടാലന്റ് മാനേജ്മെന്റ് കമ്പനി മേധാവി ധ്രുവ് ചിത്ഗോപേക്കറെയും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിയ്ക്കുന്നത്. ഡ്രുവ് മേധാവിയായ ക്വാൻ എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ ജീവനക്കാരിയാണ് കരിഷ്മ പ്രകാശ്. ഇതേ കമ്പനിയിലൂടെ സുശാന്തിന്റെ മാനേജറായ ജയ സാഹയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപിക ഉൾപ്പടെയുള്ള പ്രമുഖരിലേയ്ക്ക് അന്വേഷണം നീണ്ടത് എന്നാണ് വിവരം.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments