വിമാനത്തിന് 375 കോടിയുടെ ഇൻഷൂറൻസ്; അപകടത്തിൽ മരണപ്പെട്ടവവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടപരിഹാരം ലഭിച്ചേയ്ക്കും

Webdunia
ഞായര്‍, 9 ഓഗസ്റ്റ് 2020 (11:38 IST)
കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രെസ് വിമാനത്തിന് 375 കോടിയുടെ ഇൻഷൂറൻസ്. വിമാന അപകടങ്ങൾ ഉണ്ടായാലുള്ള അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നഷ്ടപരിഹാരമായി ലഭിച്ചേക്കും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയും, സംസ്ഥാന മുഖ്യമന്ത്രിയും പ്രഖ്യാപിച്ച തുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായമാണ്.
 
ഇന്ത്യയിലെ നാലു പ്രധാന ഇൻഷൂറൻസ് കമ്പനികൾ ചേർന്നുള്ള കൺസോഷ്യമാണ് വിമാനം ഇൻഷൂർ ചെയ്തിരിയ്ക്കുന്നത്. വിമാന ടിക്കറ്റ് എടുക്കുമ്പോൾ യാത്രക്കാർക് ഇൻഷൂറൻസ് പരിരക്ഷയും ലഭിയ്ക്കും. ഡിജിസിഎയുടെ അന്വേഷണവും, ഇൻഷൂറൻസ് കമ്പനികളുടെ സർവേ റിപ്പോർട്ടും പൂർത്തിയായ ശേഷം മാത്രമേ ഈ തുക കൈമാറു. ഇതിന് സമയമെടുക്കും. മഗളുരു വിമാനാപകടത്തിൽ ഇപ്പോഴും തുക ലഭിയ്ക്കാത്തവരുണ്ട്. പരുക്കേറ്റവരുടെ നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ വ്യക്തതയില്ല. മംഗളൂരു ദുരന്തത്തിൽ പരുക്കേറ്റവർ കോടതിയെ സമീപിക്കേണ്ട സ്ഥിതിവരെ ഉണ്ടായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നിലപാടിനോട് വിയോജിച്ച് തീവ്ര വലതുപക്ഷം; കൂട്ടുകക്ഷിയില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ്

ചർച്ചകൾ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂട്ട പിരിച്ചുവിടൽ, അമേരിക്കയിൽ ഭാഗിക അടച്ചുപൂട്ടൽ അഞ്ചാം ദിവസത്തിലേക്ക്

മന്ത്രിയുടെ ശകാരവും തുടര്‍ന്ന് സ്ഥലംമാറ്റവും; കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ കുഴഞ്ഞു വീണു

പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തീരുമാനിച്ച് കേരള സര്‍ക്കാര്‍; നടപ്പാക്കുന്നത് അടുത്ത അധ്യയന വര്‍ഷം

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം നവംബറില്‍; നടക്കുന്നത് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍

അടുത്ത ലേഖനം
Show comments