വസ്‌ത്രത്തിലെ രക്തക്കറ നിര്‍ണായകമായി; ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് - കത്തുവ സംഭവത്തില്‍ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു

വസ്‌ത്രത്തിലെ രക്തക്കറ നിര്‍ണായകമായി; ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് - കത്തുവ സംഭവത്തില്‍ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു

Webdunia
ശനി, 21 ഏപ്രില്‍ 2018 (12:12 IST)
ജമ്മു കശ്‌മീരിലെ കത്തുവയില്‍ ക്ഷേത്രത്തിൽ പെൺകുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കണ്ടെത്തിയ തെളിവുകൾ പ്രതികളുടേത് തന്നെയെന്ന് തെളിഞ്ഞു. ഡൽഹി ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

രക്തസാമ്പിള്‍,​ തലമുടി എന്നിവയടക്കം പതിനാല് തെളിവുകളാണ് പൊലീസ്  പരിശോധിച്ചത്.

സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകൾ എന്നിവ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ പ്രതികളുടേതാണെന്ന് വ്യക്തമായത്.

പെൺകുട്ടിയുടെ ഫ്രോക്കില്‍ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളും പ്രതികളിൽ ഒരാളുടേതാണെന്ന് പരിശോധയിൽ തെളിഞ്ഞു.

പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ,​ സൽവാർ,​ രക്തക്കറ പുരണ്ട മണ്ണ്,​ എന്നിവയും പരിശോധിച്ചു. ഫ്രോക്ക് സോപ്പ് ഉപയോഗിച്ച് പ്രതികള്‍ കഴുകിയതായി കണ്ടെത്തി. എന്നാൽ ആ വസ്‌ത്രത്തില്‍ നിന്നും ഒരു തുള്ളി രക്തക്കറ ലഭിച്ചതാണ് കേസിൽ നിർണായക തെളിവായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ പേര് ഔദ്യോഗിക രേഖകളില്‍ കേരളം എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി രാജീവ് ചന്ദ്രശേഖര്‍

നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്ഥാന്‍ ഡ്രോണുകള്‍, വെടിയുതിര്‍ത്ത് ഇന്ത്യന്‍ സൈന്യം

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി യുഡിഎഫ് ടിക്കറ്റിൽ കൊട്ടാരക്കരയിൽ സ്ഥാനാർഥി ആയേക്കും

10 മിനിറ്റ് ഡെലിവറിയെന്ന വാഗ്ദാനം വേണ്ട, ഇടപെട്ട് കേന്ദ്രം, ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം

അടുത്ത ലേഖനം
Show comments